ന്യൂയോർക്ക് : റഷ്യൻ ആക്രമണത്തെ ചെറുക്കാൻ യുക്രെയിന്റെ വ്യോമ പ്രതിരോധ ശേഷി ശക്തമാക്കുമെന്നും കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകുമെന്നും പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ചൊവ്വാഴ്ച വാഷിംഗ്ടണിൽ ആരംഭിച്ച നാറ്റോ ഉച്ചകോടിയിലാണ് ബൈഡന്റ് പ്രഖ്യാപനം. യു.എസ്, ജർമ്മനി, നെതർലൻഡ്സ്, റൊമേനിയ, ഇറ്റലി എന്നിവർ ഓരോ പേട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനം വീതം യുക്രെയിന് നൽകും. റഷ്യൻ ആക്രമണത്തെ ചെറുക്കാൻ യുക്രെയിനെ ഇവ സഹായിക്കുമെന്ന് ബൈഡൻ പറഞ്ഞു. അതേ സമയം, ഇത് കുറഞ്ഞത് ഏഴെണ്ണമെങ്കിലും വേണമെന്നാണ് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുടെ ആവശ്യം. ഇതിനായി ബൈഡനുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും. നോർവെ യുക്രെയിന് ആറ് എഫ് - 16 യുദ്ധവിമാനങ്ങൾ നൽകും. നാറ്റോയുടെ 75ാം വാർഷികം ആചരിക്കുന്ന ഇത്തവണത്തെ ഉച്ചകോടിയിൽ യുക്രെയിൻ സംഘർഷമാണ് പ്രധാന വിഷയം. യുക്രെയിന്റെ നാറ്റോ അംഗത്വ പ്രക്രിയകൾ വേഗത്തിലാക്കുന്നതും ചർച്ചയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |