ബീജിംഗ്:ചൈനയിൽ കൊവിഡിന്റെ പുനരുജ്ജീവനം അവസാന ഘട്ടത്തിലാണെന്ന് റിപ്പോർട്ട്. ശനിയാഴ്ച 17 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറഞ്ഞ കണക്കാണിത്. രാജ്യത്തെ 76 ശതമാനം പേർക്കും വാക്സിന്റെ രണ്ട് സോഡും നൽകി. അതായത് ഏകദേശം ഒരു ലക്ഷം കോടി പേർ വാക്സിൻ സ്വീകരിച്ചു. 65 ലക്ഷം കോടി പേർക്ക് ബൂസ്റ്റർ ഡോസും നൽകി. അടുത്ത വർഷം ഫെബ്രുവരിയിൽ രാജ്യത്ത് ശീതകാല ഒളിമ്പിക്സ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബീജിംഗിൽ എത്തുന്നവർക്ക് കൊവിഡ് പരിശോധനയുടെ നെഗറ്റീവ് റിസൾട്ട് ഹാജരാക്കണം.
ഒളിമ്പിക്സ് പരിശീലനത്തിനായി എത്തിയ മൂന്ന് കായികതാരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. നേരത്തെ കൊവിഡ് കേസുകൾ വർദ്ധിച്ചതിനാൽ രാജ്യതലസ്ഥാനത്തെ മാളുകൾ അടച്ചുപൂട്ടുകയും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. മാളുകളിൽ ജോലി ചെയ്യുന്നവർക്ക് കൊവിഡ് പരിശോധന നടത്താത്തെ പുറത്തിറങ്ങാനാവില്ല. മാളിലെത്തുന്ന ജനങ്ങളും കർശന നിരീക്ഷണത്തിലായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |