വാഷിംഗ്ടൺ: അടുത്ത അധിനിവേശം തായ്‌വാനിലായിരിക്കുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫോക്‌സ് ബിസിനസ്സിന് പ്രത്യേകമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രെയിനിലെ സംഭവവികാസങ്ങൾ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് സന്തോഷത്തോടെ വീക്ഷിക്കുന്നുണ്ടാകും. അമേരിക്ക ചെയ്ത വിഡ്ഢിത്തം ചൈന നിരീക്ഷിക്കുകയാണ്. തീർച്ചയായും അവർ തായ്‌വാൻ ആക്രമിക്കാൻ പോകുകയാണ്. ഷി ബുദ്ധിമാനാണ്. അഫ്ഗാനിസ്ഥാനിൽ എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം ശ്രദ്ധിക്കുന്നു. അമേരിക്കൻ പൗരന്മാരെ അവിടെ ഉപേക്ഷിച്ചു നാം അഫ്ഗാനിൽ നിന്ന് പിന്‍വാങ്ങിയത് അദ്ദേഹം കണ്ടു. ഇപ്പോഴും നാം പ്രശ്‌നത്തിൽ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നു. അദ്ദേഹം അത് കാണുന്നുണ്ട്. ഇതാണ് ഷിയ്ക്ക് ആഗ്രഹിക്കുന്നത് ചെയ്യാനുള്ള അവസരം. യുക്രെയിനിൽ നിരവധി ആളുകൾ മരിക്കുന്നുണ്ട്. ഇത് സംഭവിക്കാൻ നമ്മൾ അനുവദിക്കുകയാണ്. താൻ ഇപ്പോഴും പ്രസിഡന്റായിരുന്നെങ്കിൽ ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്ന് ട്രംപ് ആവർത്തിച്ചു. താനുണ്ടായിരുന്നുവെങ്കില്‍ പുട്ടിൻ ഒരിക്കലും ഇത് ചെയ്യുമായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു. തന്റെ ഭരണകാലത്ത് യുക്രെയിന് ടാങ്ക് വേധ മിസൈലുകൾ നൽകിയെന്നും എന്നാൽ ബൈഡൻ ഇത് കുറച്ചെന്നും ട്രംപ് അവകാശപ്പെട്ടു നേട്ടം ചൈനയ്ക്കോ? യുക്രെയിനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിൽ ജയം ആരുടെ പക്ഷത്തായാലും നേട്ടം ചൈനയ്ക്കാവുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. അമേരിക്കയുടേയും നാറ്റോയുടേയും ശ്രദ്ധ റഷ്യയിലേക്ക് മാറുമ്പോൾ ചൈനയ്ക്ക് ഇന്തോ-പസഫിക് മേഖലയിൽ സ്വാധീനമുറപ്പിക്കാൻ കൂടുതൽ അവസരം കിട്ടുമെന്ന് വിദഗദ്ധർ വിലയിരുത്തിയിരുന്നു. യുക്രെയിൻ അധിനിവേശത്തിന് സമാനമായി സ്വയംഭരണ പ്രദേശമായ തായ്‌വാനിൽ ആധിപത്യം സ്ഥാപിക്കാൻ ചൈനീസ് സേന ശ്രമിക്കാനുമിടയുണ്ടെന്നും വിലയിരുത്തലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |