ന്യൂയോർക്ക് : നിലവിലെ ഗവേഷണങ്ങൾ പ്രകാരം ഭൂമിയ്ക്ക് അപകട സാദ്ധ്യത സൃഷ്ടിച്ചേക്കാവുന്ന ഒരു ഛിന്നഗ്രഹമാണ് ബെന്നു. 1.2 വർഷം കൊണ്ട് സൂര്യനെ ചുറ്റുന്നു. ഭൂമിയിൽ നിന്ന് 200 ദശലക്ഷം മൈൽ അകലെയുള്ള ബെന്നുവിന് 450 കോടി വർഷം പഴക്കമുണ്ടെന്ന് കരുതുന്നു. 492 മീറ്റർ വ്യാസമുള്ള ബെന്നുവിന് എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിനോളം വലിപ്പമുണ്ട്. നാസയുടെ ഒസൈറിസ് റെക്സ് പേടകം കഴിഞ്ഞ വർഷം ബെന്നുവിന്റെ ഉപരിതലത്തിലിറങ്ങി പഠനങ്ങൾ നടത്തിയിരുന്നു. 2175നും 2199നും ഇടയിൽ ബെന്നു ഭൂമിയിൽ പതിച്ചേക്കാനിടെയുണ്ടെങ്കിലും ഇതിന് 2700ൽ 1 ശതമാനം മാത്രമാണ് സാദ്ധ്യത.
ഇതേ വരെ പത്ത് ലക്ഷത്തിലേറെ ഛിന്നഗ്രഹങ്ങളെ നാസ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ അടുത്ത 100 വർഷത്തിനിടെ ഭൂമിയ്ക്ക് ഭീഷണിയുയർത്തുന്ന തരത്തിലെ ഛിന്നഗ്രഹങ്ങളില്ലെന്ന് നാസ പറയുന്നു. എന്നാൽ, 2013ൽ റഷ്യയിലെ ചെല്യബിൻസ്‌കിൽ പതിച്ച പോലെ ഒരു ഉൽക്കാപതനം ഒരു നൂറ്റാണ്ടിൽ ഒന്നോ രണ്ടോ തവണ സംഭവിക്കാമെന്ന് ഗവേഷകർ പറയുന്നു. അന്ന് ഉൽക്ക അന്തരീക്ഷത്തിൽ വച്ച് പൊട്ടിത്തെറിച്ചിരുന്നു. ആയിരത്തിലേറെ പേർക്ക് പൊള്ളലേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |