കീവ് : യുക്രെയിനിൽ റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഖേഴ്സണിൽ നിന്ന് ജനങ്ങൾ ഒഴിയണമെന്ന് നിർദ്ദേശം. പ്രദേശത്ത് റഷ്യ സ്ഥാപിച്ച പ്രാദേശിക ഭരണകൂടത്തിന്റെ ഗവർണറാണ് റഷ്യൻ മേഖലകളിലേക്ക് ജനങ്ങൾ മാറണമെന്ന് നിർദ്ദേശിച്ചത്. ഇതിനായി ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഖേഴ്സൺ സ്വദേശികളുടെ ആദ്യ ബാച്ചിനെ റഷ്യയിലെ റൊസ്റ്റോവ് മേഖലയിലാണ് എത്തിക്കുക. ഖേഴ്സണ് നേരെ യുക്രെയിൻ മിസൈൽ ആക്രമണങ്ങൾ വർദ്ധിക്കുന്നതായും ഗവർണർ വ്ലാഡിമിർ സാൽഡോ പറയുന്നു.
ജനങ്ങളെ ഒഴിപ്പിച്ച് യുക്രെയിനെതിരെ ഖേഴ്സണിൽ നിന്ന് ശക്തമായ ആക്രമണം നടത്താനാണ് റഷ്യയുടെ നീക്കമെന്നാണ് വിലയിരുത്തൽ. യുക്രെയിനിൽ തങ്ങൾ പിടിച്ചെടുത്തെന്ന് റഷ്യ അവകാശപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് ഖേഴ്സൺ. അതേ സമയം, ഖേഴ്സണിലെ സാധാരണക്കാരെ തങ്ങൾ ലക്ഷ്യമിടുന്നെന്ന റഷ്യയുടെ വാദം യുക്രെയിൻ തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |