ഇസ്ലാമാബാദ്: തനിക്ക് നേരെയുണ്ടായ വധശ്രമത്തിന് പിന്നിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ആഭ്യന്തര മന്ത്രി റാണാ സനാവുള്ള, ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥൻ എന്നിവരുണ്ടെന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോപണത്തിനെതിരെ സൈന്യം രംഗത്ത്.
ഇമ്രാന്റെ ആരോപണം അടിസ്ഥാന രഹിതവും നിരുത്തരവാദപരവുമാണെന്ന് സൈന്യത്തിന്റെ മാദ്ധ്യമ, പി.ആർ വിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് പ്രസ്താവനയിലൂടെ അറിയിച്ചു. മുതിർന്ന സൈനികോദ്യോഗസ്ഥന് നേരെയുള്ള ആരോപണങ്ങൾ അംഗീകരിക്കാനാകാത്തതും അനാവശ്യവുമാണെന്നും പ്രസ്താവനയിൽ പറയുന്നു.
വ്യാഴാഴ്ച പഞ്ചാബ് പ്രവിശ്യയിലെ ഗുജ്‌റൻവാലയിലെ അല്ലാഹ്‌വാല ചൗക്കിൽ നടന്ന പാർട്ടി റാലിക്കിടെയാണ് നവീദ് അഹ്‌മ്മദ് ബഷീർ എന്നയാൾ ഇമ്രാനും മറ്റ് നേതാക്കളും കയറിയ ട്രക്കിന് നേരെ വെടി വച്ചത്. വലതുകാലിൽ വെടിയേറ്റ ഇമ്രാൻ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുറത്തുവിട്ട വീഡിയോയിലാണ് ഇമ്രാൻ ഷെഹ്‌ബാസിനെയും സൈന്യത്തെയും കുറ്റപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |