കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിലുള്ള പാകിസ്ഥാൻ എംബസിക്ക് നേരെ നടന്ന വെടിവയ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്. എംബസിക്ക് സമീപമുള്ള വീടുകളുടെ മറവിൽ നിന്ന് ഒരു അജ്ഞാതൻ വെടിവയ്പ് നടത്തിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. എംബസിയുലുണ്ടായിരുന്ന മറ്റുള്ളവർ സുരക്ഷിതരാണ്. ആക്രമണം എംബസിയിലെ അംബാസഡർക്ക് നേരെ നടന്ന വധശ്രമം ആയിരുന്നെന്ന് പാക് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് ആരോപിച്ചു. അതേ സമയം, ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി രാജ്യത്തെ താലിബാൻ ഭരണകൂടത്തിന് കീഴിലെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. സുരക്ഷാ ഏജൻസികൾ സംഭവം അന്വേഷിക്കുമെന്നും ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തി ശിക്ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |