ഒ. പി.ടിക്കറ്റ് ഓൺലൈനിൽ: 509 ആശുപത്രികളിൽ ഇ ഹെൽത്ത്

Friday 10 February 2023 1:26 AM IST

രജിസ്‌ട്രേഷൻ 3.04 കോടി കടന്നു

തിരുവനന്തപുരം : ക്യൂ നിൽക്കാതെ ഒ.പി ടിക്കറ്റ് എടുക്കാൻ ഇ ഹെൽത്ത് സൗകര്യമുള്ള ആശുപത്രികളുടെ എണ്ണം 509 ആയി. ഇ ഹെൽത്ത് വഴി ഇതുവരെ 3.04 കോടി രജിസ്‌ട്രേഷനുകൾ നടന്നു. 32.40 ലക്ഷം പെർമെനന്റ് യു.എച്ച്‌.ഐ.ഡി രജിസ്‌ട്രേഷനും 2.72 കോടി താത്ക്കാലിക രജിസ്‌ട്രേഷനും നടത്തി. ഓൺലൈനിൽ ഒരു ലക്ഷത്തോളം പേർ അഡ്വാൻസ്ഡ് അപ്പോയിന്റ്മെന്റും എടുത്തിട്ടുണ്ട്.

ഘട്ടം ഘട്ടമായി എല്ലാ സർക്കാർ ആശുപത്രികളിലും ഇ ഹെൽത്ത് നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

ഇ ഹെൽത്ത് വഴി ഓൺലൈൻ ഒ.പി ടിക്കറ്റും പേപ്പർ രഹിത ആശുപത്രി സേവനവും യാഥാർത്ഥ്യമാക്കി. ലാബ് റിസൾട്ട് എസ്.എം.എസ്. ആയും ലഭിക്കും

ഇ ഹെൽത്ത് സേവനം ലഭിക്കാൻ

ആദ്യം തിരിച്ചറിയിൽ നമ്പർ സൃഷ്ടിക്കണം.

https://ehealth.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം.

അതിൽ ആധാർ നമ്പർ നൽകുക.

ആധാർ രജിസ്റ്റർ ചെയ്ത ഫോൺ നമ്പരിൽ ഒടിപി വരും

ഈ ഒടിപി നൽകുമ്പോൾ 16അക്ക തിരിച്ചറിയൽ നമ്പർ കിട്ടും.

ആദ്യം ലോഗിൻ ചെയ്യുമ്പോൾ തിരിച്ചറിയൽ നമ്പറും പാസ്‌വേഡും മൊബൈലിൽ മെസേജായി ലഭിക്കും.

ഈ നമ്പരും പാസ്‌വേ‌ഡും ഉപയോഗിച്ച് ആശുപത്രികളിൽ നിശ്ചിത തീയതിയിലും സമയത്തും അപ്പോയിന്റ്മെന്റ് എടുക്കാം

സംശയങ്ങൾക്ക്, ദിശ 104, 1056, 0471 2552056, 2551056

ഇ ഹെൽത്ത് ഇതുവരെ

മെഡിക്കൽ കോളേജും സ്ഥാപനങ്ങളും ....14

ജില്ലാ,ജനറൽ ആശുപത്രികൾ .....................16

സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ .......................25

താലൂക്ക് ആശുപത്രികൾ............................... 73

പ്രാഥമിക,കുടുംബാരോഗ്യ കേന്ദ്രങ്ങൾ .....380

പബ്ലിക്ക് ഹെൽത്ത് ലാബ് .................................1