തദ്ദേശ സ്ഥാപനങ്ങളെയും പിഴിയുന്നോ? ഹൈക്കോടതി

Wednesday 22 February 2023 12:00 AM IST

കൊച്ചി: സർക്കാരിന്റെ പരിപാടികൾക്കായി തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് പണം പിരിക്കാൻ എങ്ങനെ സർക്കാരിന് ഉത്തരവിടാനാവുമെന്ന് ഹൈക്കോടതി. ഓരോ പ്രവൃത്തിക്കും പണം നൽകാൻ പഞ്ചായത്ത് സമിതിയുടെ അനുമതി വേണമെന്ന് പഞ്ചായത്ത് രാജ് നിയമത്തിൽ വ്യവസ്ഥയുള്ളപ്പോൾ ഇതൊന്നുമില്ലാതെ എങ്ങനെ പണം നൽകാനാവുമെന്ന് ജസ്റ്റിസ് അനു ശിവരാമൻ ചോദിച്ചു.

തദ്ദേശ സ്ഥാപന ദിനം ആചരിക്കാൻ പഞ്ചായത്തുകളിൽ നിന്ന് സർക്കാർ നിർബന്ധിതമായി പണം പിരിക്കുന്നതായി ആരോപിച്ച് കൊല്ലം മുഖത്തല ബ്ളോക്ക് പഞ്ചായത്തംഗവും യൂത്ത്കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഫൈസൽ കുളപ്പാടം നൽകിയ ഹർജിയിലാണ് കോടതിയുടെ ചോദ്യം. സർക്കാരിന്റെ വിശദീകരണം തേടിയ സിംഗിൾബെഞ്ച് ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.

പഞ്ചായത്തുകൾ പണം നൽകണമെന്ന് തദ്ദേശ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ജനുവരി 28നു നൽകിയ ഉത്തരവിനെതിരെയാണ് ഹർജി. ഏതു ഫണ്ടിൽ നിന്ന് എങ്ങനെ പണം നൽകണമെന്നും നടപടിക്രമങ്ങളും ഉത്തരവിൽ പറയുന്നില്ല. തനതുഫണ്ടിന്റെ കുറവ് തദ്ദേശ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുമ്പോൾ നിർബന്ധിത പിരിവിന്റെ അമിതഭാരം കൂടി സർക്കാർ അടിച്ചേൽപ്പിക്കുകയാണ്.

പാലക്കാട്ട് നടന്ന പഞ്ചായത്ത് ദിനാഘോഷത്തിന് ഇതിനകം പണം നൽകിക്കഴിഞ്ഞു. ഭരണസമിതിയിലെ പകുതിയിലേറെ അംഗങ്ങളുടെ അംഗീകാരത്തോടെ മാത്രമേ തുക അനുവദിക്കാവൂ എന്നാണ് വ്യവസ്ഥയെങ്കിലും പാലിക്കപ്പെടുന്നില്ല. സർക്കാർ ഉത്തരവു റദ്ദാക്കി, പഞ്ചായത്തുകൾ നൽകിയ പണം തിരികെ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ഡ്രൈവിംഗ് ലൈസൻസ് : പി.വി.സി കാർഡിന് അനുമതി

കൊച്ചി: ഡ്രൈവിംഗ് ലൈസൻസിനും ആർ.സി ബുക്കിനും ചിപ്പ് ഇല്ലാത്ത പി.വി.സി പെറ്റ് ജി കാർഡ് ഏർപ്പെടുത്താനുള്ള നടപടിയുമായി സർക്കാരിന് മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി. ചിപ്പുള്ള സ്‌മാർട്ട് ഒപ്റ്റിക്കൽ കാർഡ് ഉപയോഗിക്കാനുള്ള തീരുമാനം മാറ്റിയെന്നും ചിപ്പില്ലാത്ത പി.വി.സി ജി കാർഡുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചെന്നും ട്രാൻസ്‌പോർട്ട് ജോയിന്റ് സെക്രട്ടറി എം. ഷീല ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതു കണക്കിലെടുത്താണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഇതിനുള്ള ടെണ്ടർ അന്തിമമാക്കുന്നതിന് മുമ്പ് നടപടികൾ കോടതിയെ അറിയിക്കണം. പി.വി.സി ജി കാർഡുമായി ബന്ധപ്പെട്ട ടെണ്ടർ നടപടികൾ അന്തിമമാക്കുന്നതിനെതിരെ ഡൽഹി ആസ്ഥാനമായ റോസ്‌മെർട്ട സൊല്യൂഷൻസ് നൽകിയ ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഹർജി ഫെബ്രുവരി 28നു വീണ്ടും പരിഗണിക്കും.