കുട്ടികൾക്ക് കൗൺസലിംഗ് , മൊബൈൽ കെണിയിൽ നിന്ന് രക്ഷയ്ക്ക് 'ഡി ഡാഡ് '
കണ്ണൂർ: മൊബൈൽ ഗെയിമുകളുടെയും അശ്ലീല സൈറ്റുകളുടെയും അടിമകളായ കുട്ടികളെ കൗൺസലിംഗിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കേരള പൊലീസ് ആവിഷ്കരിച്ച ഡി -ഡാഡ് (ഡിജിറ്റൽ ഡി അഡിക്ഷൻ പദ്ധതി) മാർച്ച് ആദ്യവാരം പ്രവർത്തനം തുടങ്ങും. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ആദ്യം. ക്ളിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനമാണ് നൽകുന്നത്. പൊലീസ് സ്റ്റേഷനുകളോട് അനുബന്ധമായിട്ടാണ് പ്രവർത്തനം. പ്രോജക്ട് കോ ഓർഡിനേറ്റർ, പൊലീസ് കോ ഓർഡിനേറ്റർമാർ ഇവിടെ ഉണ്ടാകും. ജില്ലകളിൽ അഡിഷണൽ എസ്.പിമാരായിരിക്കും നോഡൽ ഓഫീസർമാർ. വിദ്യാഭ്യാസം, ആരോഗ്യം, വനിത –ശിശുവികസന വകുപ്പുകളും സഹകരിക്കും. ആദ്യഘട്ടത്തിൽ ഓൺലൈനായി കൗൺസലിംഗ് നൽകും. മാറ്റം വരാത്തവരെ ജില്ലാ കേന്ദ്രങ്ങളിലെത്തിച്ച് ചികിത്സിക്കും. ലോക് ഡൗൺ ബാധ ഒഴിപ്പിക്കാൻ ലോക്ഡൗണിലെ ഓൺലൈൻ ക്ലാസുകൾ അവസാനിച്ചെങ്കിലും കുട്ടികളിലെ ഫോൺ ഉപയോഗം കുറഞ്ഞില്ല. ഓൺലൈൻ ഗെയിമുകൾക്ക് കീഴടങ്ങിയ ഒട്ടേറെപ്പേരുണ്ട്. ഈ സാഹചര്യത്തിലാണ് ഡിജിറ്റൽ കൗൺസലിംഗ് എന്ന ആശയത്തിന് പൊലീസ് തുടക്കമിട്ടത്. വിളിക്കേണ്ട നമ്പർ 9497 900 200 പദ്ധതിക്ക് ചെലവ് 1.30 കോടി കുട്ടികളുമായി നേരിട്ടെത്തിയും പ്രശ്‌നപരിഹാരം തേടാം. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും അദ്ധ്യാപകരുടെയും സഹായത്തോടെ ഇത്തരക്കാരെ കണ്ടെത്തി കൗൺസലിംഗ് നൽകാനും ആലോചനയുണ്ട്. പി. സുനോജ് കുമാർ, കോ ഓർഡിനേറ്റർ, ഡി- ഡാഡ്, കണ്ണൂർ