പേമാരിയിലും കൊടുംചൂടിലും തകരില്ല, റോഡുകൾക്ക് ഇനി എഫ്.ഡി.ആർ കരുത്ത്

Monday 20 March 2023 12:00 AM IST

തിരുവനന്തപുരം: റോഡിന്റെ അടിത്തറ ശക്തിപ്പെടുത്തി കൂടുതൽ കാലം നിലനിൽക്കാൻ നിർമ്മാണത്തിൽ ഫുൾ ഡെപ്ത് റിക്ളമേഷൻ (എഫ്.ഡി.ആർ ) എന്ന പുതിയ സാങ്കേതിക വിദ്യ പരീക്ഷിച്ച് പൊതുമരാമത്ത് വകുപ്പ്. റോഡ് നവീകരണത്തിൽ പാറയും മണലും മെറ്റലുമുൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികളുടെ പരമാവധി പുനരുപയോഗം സാദ്ധ്യമാക്കുന്ന രീതിയാണിത്. തിരുവനന്തപുരം ജില്ലയിൽ മലയോര മേഖലയിലടക്കം അഞ്ചു റോഡുകളുടെ നിർമ്മാണമാണ് ഇത്തരത്തിൽ നടക്കുന്നത്. എഫ്‌.ഡി.ആർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റോഡ് നിർമ്മാണം മിറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് സർക്കാർ.

എഫ്.ഡി.ആർ

നിലവിലെ റോഡ് ടാറായാലും കോൺക്രീറ്റായാലും ഉപരിതലം മുതൽ താഴേക്ക് നിശ്ചിത ആഴത്തിൽ ഇളക്കിയെടുത്ത് വലിയ പാളികളെ പൂർണമായും ചെറിയകഷണങ്ങളാക്കും.അത് യന്ത്ര സഹായത്താൽ കുഴച്ചുമറിച്ച് സിമന്റും സോയിൽ സ്റ്റെബിലൈസറും കലർത്തി വെള്ളം ഒഴിച്ച് റോഡ് റോളർ ഉപയോഗിച്ച് നന്നായി ഉറപ്പിക്കും. റോഡിന്റെ ഉപരിതലം കോൺക്രീറ്റ് പ്രതലം പോലെയാകും. ഇതിന് മീതെ ബിറ്റുമിനസ് കോൺക്രീറ്റ് ചെയ്തുള്ള നിർമ്മാണ രീതിയാണ് എഫ്.ഡി.ആർ.

നേട്ടങ്ങൾ

■റോഡ് നവീകരണത്തിന് പാറ, മണൽ , മെറ്റൽ, പാറപ്പൊടി എന്നിവ വീണ്ടും വേണ്ടിവരുന്നില്ല.

■ചെലവ് കുറയ്ക്കും. റോഡിന്റെ പൊക്കമോ വ്യാപ്തിയോ വ്യത്യാസപ്പെടില്ല.

■ റോഡിന് ഈടും ബലവും കൂടും.

■വെള്ളമിറങ്ങിയും വേനലിൽ ടാർ ഉരുകിയും റോഡിന്റെ ഉപരിതലത്തിന് കേടുപാടോ ബലക്ഷയമോ ഉണ്ടാകില്ല

എഫ്‌.ഡി.ആർ സാങ്കേതികവിദ്യ റോഡുകളുടെ ഈടു നിൽപ്പിന് പ്രധാനമാണ്. അത് കാലാവസ്ഥയെ പ്രതിരോധിക്കും. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ നിർമ്മാണം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

-പി.എ. മുഹമ്മദ് റിയാസ് ,

പൊതുമരാമത്ത് മന്ത്രി.

ഗ്രീൻഫീൽഡ് ഹൈവേ: നഷ്ടപരിഹാര പാക്കേജിന് പരിഗണിക്കും

തിരുവനന്തപുരം: ദേശീയപാത 744ന്റെ ഭൂമി ഏറ്റെടുക്കലിന് നഷ്ടപരിഹാര പാക്കേജ് അനുവദിക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗതവും ദേശീയപാതയും വകുപ്പ് മന്ത്രി ഉറപ്പ് നൽകിയതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ദേശീയപാത 66ന്റെ ഭൂമി ഏറ്റെടുക്കലിന് സമാനമായ വ്യവസ്ഥകൾ തന്നെ ദേശീയപാത 744 ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ ഭൂമി ഏറ്റെടുക്കലിനും നടപ്പാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പ് ലഭിച്ചത്. ദേശീയപാത 744ന്റെ ഭൂമി ഏറ്റെടുക്കലിന് കെട്ടിടങ്ങളുടെ നഷ്ടപരിഹാരം നിശ്ചയിക്കുന്നതുമായി ഉയർന്നു വന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് വിഷയം മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ദേശീയപാത 66ന്റെ വ്യവസ്ഥകൾക്ക് സമാനമായ വ്യവസ്ഥകൾ ദേശീയപാത 744ന്റെ ഭൂമി ഏറ്റെടുക്കലിനും നടപ്പാക്കുന്നതിനായി ഉന്നതതല ചർച്ച നടത്തിയതായും എം.പി അറിയിച്ചു.