ഗോ ഫസ്റ്റിൽ നിന്നുള്ള ഇന്ധനചാർജ്കുടിശിക, ബാങ്ക് ഗാരണ്ടി നേടിയെടുക്കാൻ ഇന്ത്യൻ ഓയിൽ

Thursday 04 May 2023 1:01 AM IST
ഗോ ഫസ്റ്റ്

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സർവീസുകൾ നിർത്തുകയും പാപ്പരത്ത ഹർജി സമർപ്പിക്കുകയും ചെയ്ത ഗോ ഫസ്റ്റ് എയർ ലൈൻസിൽ നിന്ന് കിട്ടാനുള്ള ഇന്ധനപണം തിരിച്ചുപിടിക്കാൻ പൊതുമേഖലാ എണ്ണവിതരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ബാങ്കുകളെ സമീപിച്ചേക്കും. ഏകദേശം അയ്യായിരം കോടിയോളം രൂപയുടെ കുടിശികയാണ് വിമാന ഇന്ധനം വാങ്ങിയ ഇനത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഗോഫസ്റ്റ് കൊടുക്കാനുള്ളത്.

ഈ തുക വീണ്ടെടുക്കാനായി ബാങ്കുകളിലുളള ഗോഫസ്റ്റിന്റെ ഗാരണ്ടി പണം നേടിയെടുക്കാനുള്ള നീക്കമാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നടത്തുന്നതെന്നാണ് സൂചന.

ഗോ ഫസ്റ്റിന് ഇന്ധനം നൽകിയിരുന്ന ഏക കമ്പനിയാണ് ഇന്ത്യൻ ഓയിൽ. ബാങ്ക് ഗാരണ്ടികൾ ലഭ്യമാക്കണമെന്ന ഇന്ത്യൻ ഓയിലിന്റെ ആവശ്യം ബാങ്കുകളും അംഗീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം ഗോ ഫസ്റ്റ് പ്രവർത്തനം അവസാനിപ്പിച്ചതോടെ കമ്പനിയുടെ റൂട്ടുകളിൽ സർവീസ് നടത്തുന്ന മറ്റ് വിമാനകമ്പനികൾ ടിക്കറ്റ് നിരക്ക് 20 ശതമാനം വരെ കൂട്ടിയേക്കുമെന്നാണ് സൂചന.

ഇന്ത്യയിലെ ഏറ്റുവം വലിയ മൂന്നാമത്തെ വിമാനകമ്പനിയായിരുന്നു ഗോഫസ്റ്റ്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബജറ്റ് കാരിയർ മെയ് 3, 4 തീയതികളിലെ വിമാനങ്ങൾ റദ്ദാക്കാൻ തീരുമാനിച്ചിരുന്നു.

........................

പ്രവർത്തന തടസം എയർലൈനിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചുവെന്നത് നിർഭാഗ്യകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "വിമാനക്കമ്പനി എൻ.സി.എൽ.ടിക്ക് അപേക്ഷിച്ചിട്ടുണ്ടെന്ന് അറിഞ്ഞു. ജുഡിഷ്യൽ നടപടികളെ അതിന്റെ വഴിക്ക് വിട്ട് കാത്തിരിക്കുന്നതാണ് വിവേകം.

ജ്യോതിരാദിത്യ സിന്ധ്യ , സിവിൽ ഏവിയേഷൻ മന്ത്രി

Advertisement
Advertisement