അസ്തമയസൂര്യൻ മൂന്നാമത്തെ ഗോപുരവാതിലിൽ പ്രവേശിച്ചപ്പോൾ തെളിഞ്ഞത് അസുലഭ മുഹൂർത്തം, ഭക്തർക്ക് ആനന്ദമേകി പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ വീണ്ടും വിഷുവം

Saturday 23 September 2023 11:25 PM IST

പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുരവാതിലിൽ  പ്രത്യക്ഷപെട്ട അസ്‌തമയ ദൃശ്യം

ഫോട്ടോ:അരവിന്ദ് ലെനിൻ

തിരുവനന്തപുരം: സൂര്യഭഗവാൻ പദ്മനാഭ സ്വാമിക്ക് പാദപൂജ ചെയ്യുന്ന വിഷുവം കാണാൻ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഇന്ന്  കനത്ത മഴ അവഗണിച്ചെത്തിയത് ആയിരങ്ങൾ. വർഷത്തിൽ രണ്ടുതവണ സംഭവിക്കുന്ന വിഷുവം രണ്ടാമത് ദൃശ്യമായത് ഇന്നലെയായിരുന്നു

 മാർച്ച് 21നാണ് ഇതിനുമുമ്പ് വിഷുവം ഉണ്ടായത്. പകലും രാത്രിയും തുല്യമായി വരുന്ന ദിനങ്ങളാണിത്. ഇന്നലെ രാവിലെ 6.15നും വൈകിട്ട് 5.30നും ക്ഷേത്ര ഗോപുരത്തിന്റെ വാതിലുകളിലൂടെ സൂര്യരശ്‌മികൾ അസുലഭ കാഴ്ചയൊരുക്കി കടന്നുപോയി. വിഷുവ ദിനത്തിൽ അസ്തമയസൂര്യൻ ആദ്യം ഏറ്റവും മുകളിലത്തെ ഗോപുരവാതിലിന്റെ മദ്ധ്യത്തിൽ പ്രവേശിക്കും.തുടർന്ന് രണ്ടാമത്തെയും മൂന്നാമത്തെയും ഗോപുരവാതിലിലെത്തും. അസ്തമയസൂര്യൻ മൂന്നാമത്തെ ഗോപുരവാതിലിൽ പ്രവേശിക്കുമ്പോഴാണ് നയനാനന്ദകരമായ ദൃശ്യം കാണാനാവുക. തുടർന്ന് നാലാമത്തെയും അഞ്ചാമത്തെയും ഗോപുരവാതിലുകളിൽ പ്രവേശിച്ച് അപ്രത്യക്ഷമാകും. 

പദ്മനാഭ സ്വാമി ക്ഷേത്ര ഗോപുരവാതിൽ കൃത്യമായ കിഴക്കും കൃത്യമായ പടിഞ്ഞാറുമായി നിർമ്മിച്ചിരിക്കുന്നതുകൊണ്ടാണ് അത്യപൂർവ ദൃശ്യം ഇവിടെ മാത്രം ദൃശ്യമാകുന്നത്. മറ്റ് ദിവസങ്ങളിൽ ഗോപുരവാതിലിൽ നിന്ന് മാറിയാണ് സൂര്യാസ്തമയം.