ഐ.സി.എൽ ഫിൻകോർപ് നോൺ കൺവേട്ടിബിൾ ഡിബഞ്ചറുകൾ പുറത്തിറക്കി
കൊച്ചി: പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഐ.സി.എൽ ഫിൻകോർപ് പുറത്തിറക്കിയ നോൺ കൺവേട്ടിബിൾ ഡിബഞ്ചറുകൾക്ക് (എൻ.സി.ഡി) നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണം.
നിക്ഷേപകർക്ക് ആകർഷകമായ ആദായ നിരക്കും ഫ്ലെക്സിബിൾ കാലാവധിയും ഉറപ്പാക്കുന്ന
ഐ.സി.എൽ ഫിൻകോർപ് നിക്ഷേപത്തിലൂടെ 68 മാസത്തിൽ നിക്ഷേപം ഇരട്ടിയാകും.
എല്ലാത്തരം നിക്ഷേപകർക്കും പങ്കെടുക്കാനാവുന്ന രീതിയിലുള്ള ഇഷ്യൂവിൽ 1000 രൂപ മുഖവിലയുള്ള ഇഷ്യൂ ഡിസംബർ 11 വരെ ലഭ്യമാണ്. ഏറ്റവും മിനിമം അപ്ലിക്കേഷൻ തുക 10,000 രൂപയാണ് .
60 മാസത്തേക്ക് 12.50%, 36 മാസത്തേക്ക് 12.00%, 24 മാസത്തേക്ക് 11.50%, 13 മാസത്തേക്ക് 11.00% എന്നിങ്ങനെയാണ് ഓരോ കാലയളവിലെയും ഉയർന്ന പലിശ നിരക്ക്. 10 ഓപ്ഷനുകളെ കുറിച്ചും കൂടുതൽ അറിയുവാനും ഇഷ്യൂ ഘടന മനസ്സിലാക്കുന്നതിനും നിക്ഷേപകർക്ക് www.iclfincorp.com ൽ നിന്ന് ഇഷ്യൂ പ്രോസ്പെക്ടസ് ഡൗൺലോഡ് ചെയ്യാം. അപേക്ഷാ ഫോറം ഇതേ വെബ്സൈറ്റിൽ ലഭിക്കും. നിക്ഷേപകർക്ക് അടുത്തുള്ള ഐസിഎൽ ഫിൻകോർപ്പ് ബ്രാഞ്ച് സന്ദർശിക്കുകയോ 1800 31 333 53, +91 85890 01187, +91 85890 20137, 85890 20186 എന്നീ നമ്പറുകളിൽ വിളിക്കുകയോ ചെയ്യാം.
ഇഷ്യൂവിലൂടെ സമാഹരിക്കുന്ന പണം ഗോൾഡ് ലോൺ സേവനം കൂടുതൽ ശാക്തീകരിക്കുവാനും ഏറ്റവും നൂതനമായ സാമ്പത്തിക സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുവാനും ഉപയോഗിക്കുവാനാണ് ഐ.സി.എൽ ഫിൻകോർപ് ലക്ഷ്യമിടുന്നത് .
ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ അഡ്വ. കെ. ജി. അനിൽകുമാറിന്റെ നേതൃത്വത്തിൽ മൂന്ന് പതിറ്റാണ്ടിലേറെയായി 250 ലേറെ ബ്രാഞ്ചുകളിലായി പ്രവർത്തിക്കുന്നഐ.സി.എൽ ഫിൻകോർപ്പിന്, കേരളത്തിനുപുറമെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ശക്തമായ സാന്നിദ്ധ്യമുണ്ട്.
ഗോൾഡ് ലോൺ, ഹയർ പർച്ചേസ് ലോൺ, ഇൻവെസ്റ്റ്മെൻറ്സ്, ബിസിനസ്സ് ലോൺ, തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങൾ ICL ഫിൻകോർപ് ലഭ്യമാക്കുന്നു. കൂടാതെ, ട്രാവൽ & ടൂറിസം, ഫാഷൻ, ഹെൽത്ത് ഡയഗ്‌നോസ്റ്റിക്‌സ്, ചാരിറ്റബിൾ ട്രസ്റ്റുകൾ തുടങ്ങിയ മറ്റ് മേഖലകളിലും ഗ്രൂപ്പിന് ശക്തമായി സാന്നിദ്ധ്യമുണ്ട്.
കാപ്ഷൻ
ഐ.സി.എൽ ഫിൻകോർപ് നോൺ കൺവേട്ടിബിൾ ഡിബഞ്ചറുകൾ പുറത്തിറക്കുന്ന വാർത്താ സമ്മേളനത്തിൽ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ അഡ്വ. കെ .ജി അനിൽകുമാർ, സി.ഇ.ഒയും മുഴുവൻ സമയ ഡയറക്ടറുമായ ഉമ ദേവി അനിൽകുമാർ, ഡയറക്ടർ സി,എസ്. ഷിന്റോ സ്റ്റാൻലി, ചീഫ് ഫിനാൻസിംഗ് ഓഫീസർ മാധവൻ കുട്ടി, കമ്പനി സെക്രട്ടറി വിശാഖ് എന്നിവർ സംസാരിക്കുന്നു