I.I.C.D-യിൽ ഡിസൈൻ പഠിക്കാം

Sunday 10 December 2023 12:00 AM IST

ഡിസൈനുമായി ബന്ധപ്പെട്ട വിവിധ ബിരുദ-ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് ജയ്പുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ക്രാഫ്റ്റ്സ് & ഡിസൈൻ (I.I.C.D) അപേക്ഷ ക്ഷണിച്ചു. ബിരുദ കോഴ്സുകളിലേക്കുള്ള കുറഞ്ഞ യോഗ്യത പ്ലസ് ടു. രാജസ്ഥാൻ സർക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് I.I.C.D.

കോഴ്സുകൾ:

B.Des: നാലു വർഷ പ്രോഗ്രാം, ആകെ സീറ്റ്- 180. യോഗ്യത: പ്ലസ് ടു. അവസാന വർഷക്കാർക്കും അപേക്ഷിക്കാം.

M.Des: രണ്ടു വർഷ പ്രോഗ്രാം, ആകെ സീറ്റ്- 90. യോഗ്യത: B.Des, B. Arc, B.A. Design, B.Sc Design പോലെ ഏതെങ്കിലും ഡിസൈൻ & ആർക്കിടെക്ചർ ബിരുദം.

M.Voc: മൂന്നു വർഷ പ്രോഗ്രാം, ആകെ സീറ്റ്- 90. യോഗ്യത: ഡിസൈൻ അല്ലെങ്കിൽ ഇതര മേഖലകളിലുള്ള ബിരുദം.

സ്പെഷ്യലൈസേഷൻ: ബാച്ച്ലർ, മാസ്റ്റർ പ്രോഗ്രാമുകളിൽ വിവിധ വിഷയങ്ങളിൽ സ്പെഷ്യലൈസേഷനുണ്ട്. മേഖലകൾ ചുവടെ: ഫയേ‌ഡ് മെറ്റീരിയൽ ഡിസൈൻ, സോഫ്റ്റ് മെറ്റീരിയൽ ഡിസൈൻ, ഹാർഡ് മെറ്റീരിയിൽ ഡിസൈൻ, ജുവലറി ഡിസൈൻ, ക്രാഫ്റ്റ്സ് കമ്യൂണിക്കേഷൻ, ഫാഷൻ ക്ലോത്തിംഗ് ഡിസൈൻ.

തിരഞ്ഞെടുപ്പ്: എല്ലാ പ്രോഗ്രാമുകളിലേക്കുമുള്ള പൊതുപ്രവേശന പരീക്ഷ 07.01.2024-ന്. കേരളത്തിൽ കൊച്ചിയിൽ പരീക്ഷാ കേന്ദ്രമുണ്ട്. ജനറൽ അവയെർനെസ്, ക്രിയേറ്റിവിറ്റി & പെർസെപ്ഷൻ, മെറ്റീരിയൽ കളർ & കൺസെപ്ച്വൽ ടെസ്റ്റ് എന്നിവയ്ക്കു പുറമെ ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഫീസ്: എല്ലാ പ്രോഗ്രാമുകൾക്കും ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസടക്കം ഒരു സെമസ്റ്ററിന് 2 ലക്ഷത്തോളം.

വെബ്സൈറ്റ്: www.iicd.ac.in.

അവസാന തീയതി: 28.12.2023.

കുടുംബശ്രീ ഇന്റേൺഷിപ്പ്

തിരുവനന്തപുരം: കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി അർബൻ ലേണിംഗ് ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമാകാൻ അപേക്ഷ നൽകാനുള്ള തീയതി 15 വരെ നീട്ടി. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് മുൻഗണനയുണ്ടാകും. ഒരു നഗരസഭയിൽ ഒരാൾ എന്ന രീതിയിൽ സംസ്ഥാനത്തെ 93 നഗരസഭകളിലായി 93 പേ‍ർക്കും കുടുംബശ്രീ സംസ്ഥാനമിഷൻ ഓഫീസിൽ മൂന്നുപേർക്കുമായി ആകെ 96 പേർക്കാണ് ഇന്റേൺഷിപ്പിന് അവസരം. സംസ്ഥാന മിഷനിൽ മൂന്നുമാസവും നഗരസഭകളിൽ രണ്ടുമാസവുമാണ് ഇന്റേൺഷിപ്പ് കാലാവധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 8000 രൂപ സ്റ്റൈപെൻഡും കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നൽകുന്ന സർട്ടിഫിക്കറ്റും ലഭിക്കും.

ന്യൂ ഇന്ത്യ ലിറ്ററസി പരീക്ഷ ഇന്ന്

തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാമിഷൻ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ഉല്ലാസ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പരീക്ഷ ഇന്ന് നടക്കും. 14 ജില്ലകളിലും മികവുത്സവം എന്ന പേരിൽ നടക്കുന്ന പരീക്ഷ 85,000 പേരാണ് എഴുതുന്നത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ- 12,000. വയനാട്, കോട്ടയം ജില്ലകളിലായി 1500 പേർ പരീക്ഷയെഴുതും. 8500ൽപരം സന്നദ്ധ അദ്ധ്യാപകരാണ് ക്ലാസുകൾ നയിച്ചത്. കേന്ദ്ര മാർഗനിർദ്ദേശപ്രകാരം ഓൺലൈൻ,ഓഫ് ലൈൻ ക്ലാസുകളായിരുന്നു. വാചികം, എഴുത്ത്, ഗണിതം എന്നീ മൂന്നു ഭാഗങ്ങളിലായാണ് പരീക്ഷ.