ചട്ടമ്പിസ്വാമിയുടെ ആശയങ്ങൾ ഉൾക്കൊള്ളാൻ നാം തയ്യാറാകണം

Monday 19 February 2024 12:34 AM IST
മഹാഗുരു വർഷം 2024ന്റെ ഭാഗമായി പന്മന ആശ്രമത്തിൽ നടന്ന സത്സംഗത്തിന് സ്വാമി കൃഷ്ണമയാനന്ദതീർത്ഥപാദർ ഭദ്രദീപം കൊളുത്തുന്നു

പന്മന: ചട്ടമ്പിസ്വാമികളുടെ ആശയങ്ങൾ പിന്തുടരുന്നവർ ഗുരുവിന്റെ കാരുണ്യ മതം കൂടി ശീലമാക്കാൻ തയ്യാറാകണമെന്ന് സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ പറഞ്ഞു. മഹാഗുരുവർഷത്തിന്റെ ഭാഗമായി പന്മന ആശ്രമത്തിൽ നടത്തിയ സത്സംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവ ജീവജാലങ്ങളെ ഒന്നിപ്പിക്കുന്നത് കാരുണ്യമാണ്. കാരുണ്യവും അഹിംസ ബോധവും ആധുനിക കാലഘട്ടത്തിന്റെ രക്ഷാമാർഗ്ഗങ്ങളാണ്. അനുകമ്പയുടെ തത്വശാസ്ത്രമാണ് സ്വാമികളുടെ ജീവകാരുണ്യ നിരൂപണമെന്നും സ്വാമികൾ പറഞ്ഞു. ചടങ്ങിൽ സ്വാമി നിത്യ സ്വരൂപാനന്ദ, പ്രൊഫ.സി.ശശിധര കുറുപ്പ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement