അദ്ധ്യാപക സ്ഥലംമാറ്റം: ഹൈക്കോടതിയെ സമീപിക്കും

Saturday 24 February 2024 12:00 AM IST

തിരുവനന്തപുരം: ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ സ്ഥലംമാറ്റ പട്ടിക അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി . മാനദണ്ഡങ്ങൾ പാലിച്ച്, അദ്ധ്യാപക സംഘടനകളുടെ ഐക്യത്തോടെയാണ് സ്ഥലംമാറ്റം നടപ്പാക്കിയത്. സ്ഥലംമാറ്റം ലഭിക്കുകയും എന്നാൽ മറ്റ് സ്കൂളുകളിൽ ജോലിക്ക് പ്രവേശിക്കാൻ കഴിയാത്ത അദ്ധ്യാപകരുടെ കാര്യം പരിഹരിച്ച് ഈവർഷം തന്നെ സ്ഥലംമാറ്റം പൂർത്തിയാക്കും. പരീക്ഷാ നടത്തിപ്പിനുള്ള തുക മുഴുവനും ധനവകുപ്പ് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിവരാവകാശ കമ്മിഷണർ:
ശുപാർശ തിരിച്ചയച്ചു

തിരുവനന്തപുരം: മൂന്നു പേരെ വിവരാവകാശ കമ്മിഷണർമാരാക്കാനുള്ള സർക്കാർ ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് തിരിച്ചയച്ചു. സോണിച്ചൻ പി.ജോസഫ്, എം.ശ്രീകുമാർ, ടി.കെ.രാമകൃഷ്ണൻ എന്നിവരാണ് പട്ടികയിലുള്ളത്. ഇവരുടെ നിയമനം അംഗീകരിക്കണമെങ്കിൽ വിജിലൻസ് ക്ലിയറൻസ് ഹാജരാക്കാനാണ് നിർദ്ദേശം. സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെ നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണിത്. പരാതികൾ സഹിതമാണ് ഫയൽ മുഖ്യമന്ത്രിക്ക് തിരിച്ചയച്ചത്.

വിവാദ സെനറ്റ്:
ഗവർണർക്ക് മറുപടി നൽകി വി.സി

തിരുവനന്തപുരം: പ്രോചാൻസലറെന്ന നിലയിൽ കേരള സർവകലാശാലാ സെനറ്റ് യോഗത്തിന്റെ അദ്ധ്യക്ഷ പദമേറ്റെടുത്ത മന്ത്രി ആർ.ബിന്ദു, യോഗത്തിന്റെ മിനുട്ട്സ് ഒപ്പിട്ട് രാജ്ഭവനിലേക്ക് അയച്ചതിൽ ഗവർണർക്ക് വിശദീകരണം നൽകി വി.സി. നേരത്തേ നൽകിയ വിശദീകരണത്തിലുള്ള കാര്യങ്ങളാണ് അറിയിക്കാനുള്ളതെന്നാണ് വി.സിയുടെ മറുപടി. മന്ത്രിക്കെതിരേ നിശിത വിമർശനങ്ങളോടെയാണ് വി.സി റിപ്പോർട്ട് നൽകിയിരുന്നത്. മന്ത്രി ഒപ്പിട്ട മിനുട്ട്സും യോഗത്തിൽ പാസാക്കിയ പ്രമേയവും ഗവർണർ വി.സിക്ക് കൈമാറിയിരുന്നു. ഇവ രണ്ടും വി.സി ഗവർണറുടെ സെക്രട്ടറിക്ക് തിരികെനൽകി. ഇന്നലെ രാജ്ഭവനിലെത്തിയാണ് വി.സി വിശദീകരണം കൈമാറിയത്. മിനുട്ട്സും സെനറ്റ് യോഗവും റദ്ദാക്കുമെന്നാണ് സൂചന.

കാരുണ്യയ്ക്ക്20 കോടി അനുവദിച്ചു

തിരുവനന്തപുരം: കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് സൗജന്യചികിത്സ നൽകിയ അറുന്നൂറോളം സ്വകാര്യ ആശുപത്രികൾക്കായി ധനവകുപ്പ് ഇന്നലെ 20 കോടി അനുവദിച്ചു. ഇതോടെ ഈ വർഷം അനുവദിച്ച തുക 50 കോടിയായി. കാസ്പ് പദ്ധതിയിൽ ഉൾപ്പെടാത്ത, വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ ചികിത്സാസഹായം നൽകുന്ന പദ്ധതിയാണ് കാരുണ്യ ഫണ്ട്. വൃക്ക മാറ്റിവയ്ക്കലിന് മൂന്ന് ലക്ഷം രൂപ നൽകും.

Advertisement
Advertisement