ബഹിരാകാശ വൻശക്തിയാകാൻ ഇന്ത്യ

Wednesday 28 February 2024 12:55 AM IST

തിരുവനന്തപുരം : ഗഗൻയാൻ വിജയിച്ചാൽ അമേരിക്ക,റഷ്യ,ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ബഹിരാകാശത്ത് മനുഷ്യനെ എത്തിച്ച് സുരക്ഷിതമായി തിരികെ ഇറക്കുന്ന സാങ്കേതികവിദ്യ സ്വന്തമാക്കുന്ന രാജ്യമാവും ഇന്ത്യ. ദക്ഷിണേഷ്യയിലെ ബഹിരാകാശ വൻശക്തിയുമാകും. സോവിയറ്റ് യൂണിയന്റെ റോക്കറ്റിൽ 1984 ഏപ്രിൽ 2ന് രാകേഷ് ശർമയെന്ന ഇന്ത്യക്കാരൻ ആദ്യമായി ബഹിരാകാശത്തെത്തിയതിന് ശേഷം മനുഷ്യദൗത്യത്തിലെ മുന്നേറ്റമാണ് ഗഗൻയാൻ. പേടകത്തിൽ നാല് ജീവശാസ്ത്രപരീക്ഷണങ്ങളും,രണ്ട് ഭൗതിക ശാസ്‌ത്രപരീക്ഷണങ്ങളും നടത്തും.

ഈ നാല് മനുഷ്യർ 140 കോടി ജനങ്ങളുടെ അഭിലാഷങ്ങളെ ബഹിരാകാശത്തെത്തിക്കുന്ന നാല് ശക്തികളാണ്. 40വർഷങ്ങൾക്കു ശേഷം ഭാരതീയൻ ബഹിരാകാശത്തേക്ക് പോകുകയാണ്. ഇത്തവണ, സമയം നമ്മുടേതാണ്, കൗണ്ട് ഡൗൺ നമ്മുടേതാണ്, റോക്കറ്റും നമ്മുടേതാണ്. ----പ്രധാനമന്ത്രി നരേന്ദ്രമോദി