സിദ്ധാർത്ഥിന്റെ മരണം: 4 പേർ കൂടി അറസ്റ്റിൽ

Saturday 02 March 2024 4:45 AM IST

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്.എഫ്.ഐക്കാരായ നാല് പ്രതികളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. വ്യാഴാഴ്ച രാത്രി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ കീഴടങ്ങിയ പ്രതികൾക്ക് പുറമേ ഇന്നലെ ഒരാൾ കോടതിയിലും കീഴടങ്ങി.

മലപ്പുറം സ്വദേശിയും നാലാംവർഷ വിദ്യാർത്ഥിയുമായ അമീൻ അക്ബർ അലിയാണ് (25) കൽപ്പറ്റ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ്‌ രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. വ്യാഴാഴ്ച കീഴടങ്ങിയ കോളേജ് യൂണിയൻ പ്രസിഡന്റ് കെ. അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ, പൊലീസ് പിടികൂടിയ എസ്.എഫ്‌.ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഷാൻ എന്നിവരുടെ അറസ്റ്റും ഇന്നലെ രേഖപ്പെടുത്തി. ഇതുവരെ11പേരാണ് അറസ്റ്റിലായത്. നാല്‌ പേരെ പൊലീസ്‌ ചോദ്യം ചെയ്യുന്നുണ്ട്. പതിനഞ്ചോളം പേരെ പിടികൂടാനുണ്ട്. ഇന്നലെ പൂക്കോട് സർവകലാശാല ആസ്ഥാനത്തേക്ക് വിവിധ പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി.

19 വിദ്യാർത്ഥികൾക്ക് 3 വർഷ പഠന വിലക്ക്

സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി കോളേജിലെ 19 വിദ്യാർത്ഥികൾക്ക് പഠന വിലക്ക് ഏർപ്പെടുത്തി. കോളേജ് ആന്റി റാഗിംഗ് കമ്മിറ്റിയാണ് മൂന്ന് വർഷത്തേക്ക് വിലക്കിയത്. അംഗീകൃത കോളേജുകളിൽ എവിടെയും ഇവർക്ക് പഠനം നടത്താനാവില്ല.

പീഡനമറിഞ്ഞിട്ടും ഡീൻ

തടഞ്ഞില്ലെന്ന്

 സംഭവസമയത്ത് ഡീൻ ഡോ. എം.കെ. നാരായണൻ കോളേജിൽ ഉണ്ടായിട്ടും പൊലീസിനെ വിവരമറിയിക്കുകയോ അക്രമം തടയുകയോ ചെയ്തില്ലെന്ന് ആരോപണം

 ഹോസ്റ്റലിന് മീറ്ററുകൾ മാത്രം അകലെയാണ് ഡീനിന്റെ ഓഫീസ്. എന്നിട്ടും എന്തുകൊണ്ട് അക്രമം തടഞ്ഞില്ലെന്നാണ് ബന്ധുക്കളുൾപ്പെടെ ചോദിക്കുന്നത്

 ഡോ. നാരായണന്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. ഡീനിനെ കേസിൽ പ്രതിചേർക്കണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെടുന്നുണ്ട്

 അക്രമ വിവരം ബന്ധുക്കളെ അറിയിക്കുന്നതിലും ഡീൻ വീഴ്ചവരുത്തി. സി.പി.ഐ അദ്ധ്യാപക സംഘടനയിൽപ്പെട്ട ഡീനിനെ ഇന്നലെ മന്ത്രി ചിഞ്ചുറാണി ന്യായീകരിച്ചതും വിവാദമായി

31 വിദ്യാർഥികൾക്ക് പഠന വിലക്ക്.

പ്രദീ്പ് മാനന്തവാടി

കൽപ്പറ്റ: സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് 31 വിദ്യാർത്ഥികൾക്ക് പഠന വിലക്ക്. 19 പേർക്ക് മൂന്ന് വർഷവും 12 പേർക്ക് ഒരു വർഷവുമാണ് വിലക്ക്. ആന്റി റാഗിംഗ് കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. ആന്റി റാഗിംഗ് സ്‌ക്വാഡ് അദ്ധ്യാപകർ വിദ്യാർത്ഥികളിൽ നിന്ന് തെളിവെടുത്തിരുന്നു. വിലക്ക് ബാധകമായവർക്ക് കാലാവധി കഴിയുംവരെ അംഗീകൃത സ്ഥാനപനങ്ങളിൽ പഠിക്കാനാകില്ല.