ആശങ്ക കടുക്കുന്നു, കേന്ദ്രം കേരളത്തോട് റിപ്പോർട്ട് തേടി
തിരുവനന്തപുരം:വേനൽ കടുത്തതോടെ കിണറുകളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് അപകടകരമായി താഴുന്നത് കേരളത്തിന്റെ ദാഹജലം മുട്ടിക്കുമെന്ന് ആശങ്ക. ജനങ്ങൾ ഏറ്റവും ആശ്രയിക്കുന്ന കിണറുകളിലെ ജലനിരപ്പ് ശരാശരി രണ്ടര മീറ്ററോളം താഴ്‌ന്നു. മഴ പെയ്തില്ലെങ്കിൽ അടുത്ത മാസത്തോടെ കിണറുകളിൽ ഏറെയും വറ്റിപ്പോകും. എല്ലാ ജില്ലകളും ജലക്ഷാമത്തിലാണ്.
ഭൂജലനിരപ്പ് ഏറ്റവും കുറയുന്ന സംസ്ഥാനമാണ് കേരളം. മുൻ വർഷത്തേക്കാൾ മൂന്നടിയോളം താഴ്ന്നു. നദികളിലും ജലനിരപ്പ് കുറഞ്ഞു. നദീജലത്തിൽ ഉപ്പുരസവുമുണ്ട്. ചെറുതോടുകളും കുളങ്ങളും വറ്റിതുടങ്ങി. 90ശതമാനം ഭൂജലത്തിലും കോളിഫോം ബാക്ടീരിയ ആരോഗ്യപ്രശ്നവുമാണ്. ഇതിൽ കേന്ദ്രം കേരളത്തോട് റിപ്പോർട്ട് തേടി.
വെള്ളായണി, ശാസ്താംകോട്ട, പൂക്കോട് ശുദ്ധജല തടാകങ്ങളിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ഇവയിൽ മലിനീകരണവും രൂക്ഷമാണ്.
കിണറുകളിൽ വെള്ളം താഴുന്നു
മൊത്തം കിണറുകൾ 60 ലക്ഷം
12ലക്ഷത്തിൽ ( 20%) ഒരു മീറ്റർ
9 ലക്ഷത്തിൽ ( 15%) രണ്ട് മീറ്റർ
60,000 കിണറുകളിൽ 3 - 4 മീറ്റർ
ജലബഡ്‌ജറ്റ് ജലരേഖ
വെള്ളത്തിന്റെ ലഭ്യതയും ഉപയോഗവും ഭാവിയിലെ ആവശ്യവും കണക്കിലെടുത്ത് സമഗ്രമായ ജലബഡ്ജറ്റ് തയ്യാറാക്കുമെന്ന ഒന്നാം പിണറായി സർക്കാർ പ്രഖ്യാപനം ജലരേഖയായി. 2004 മുതൽ പുതിയ വീടുകളിൽ മഴവെള്ള സംഭരണികൾ നിർബന്ധമാക്കിയെങ്കിലും പാലിക്കപ്പെടുന്നില്ല. ജലഉപഭോഗം കൂടിയതും പ്രതിസന്ധിയായി. ജലജീവൻ മിഷനിൽ ഗാർഹിക കണക്ഷനുകളും കൂടി.
ജലനിരപ്പ് താഴാനുള്ള കാരണങ്ങൾ
1.നിയന്ത്രണമില്ലാത്ത കുഴൽക്കിണർ നിർമ്മാണം
2.ഭൂജലം റീചാർജിംഗ് സ്രോതസുകൾ നശിക്കുന്നു
3.ഭൂഗർഭജലം സംഭരിക്കുന്ന കുന്നുകൾ ഇടിക്കുന്നു
4.വയലും ചതുപ്പും മൂടുന്നു
വേണ്ടത് ജലസംരക്ഷണം
1.വേനൽ മഴ പരമാവധി ഉപയോഗിക്കണം
2.ജലം മലിനമാക്കരുത്
3.കുളങ്ങൾ ശുചിയാക്കി ജലം സംരക്ഷിക്കണം
4. മഴവെള്ള സംഭരണികൾ സ്ഥാപിക്കണം
സർക്കാർ പറയുന്നു
1.പുഴകളിൽ താത്കാലിക തടയണകൾ
2.ജലമോഷണം തടയാൻ പരിശോധന
3.ജലദുരുപയോഗം തടയാൻ പ്രചാരണം
4.പ്രതിദിന പമ്പിംഗ് ക്രമീകരിക്കും
5.ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിക്കും
ഗ്രാമീണർ
64.8%
കിണറുകളെ ആശ്രയിക്കുന്നു
24.5%
പൈപ്പുവെള്ളം ഉപയോഗിക്കുന്നു
10.8%
മറ്റ് ജല സ്രോതസുകൾ
നഗര വാസികൾ
58.9%
കിണറുകളെ ആശ്രയിക്കുന്നു
34.9%
പൈപ്പ് വെള്ളം ആശ്രയിക്കുന്നു
4400 കോടി ഘനമീറ്റർ
2031ൽ വേണ്ട ജലം
മാർച്ച് പൊള്ളും,
40 ഡിഗ്രി വരെ
ഗോകുൽ കൃഷ്ണ.യു.എസ്
തിരുവനന്തപുരം:വേനൽ പതിവിലും ചുട്ടുപൊള്ളുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. മാർച്ചിൽ ഇപ്പോഴത്തേക്കാൾ 2 ഡിഗ്രി വരെ ചൂട് കൂടി 40 ഡിഗ്രി വരെ എത്താം. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ ജില്ലയിൽ 38 ഡിഗ്രിയായിരുന്നു. എൽനിനോ പ്രതിഭാസം ശക്തമായതിനാൽ ഇത്തവണ ശൈത്യകാലത്ത് തന്നെ നല്ല ചൂടായിരുന്നു. ജനുവരിയിലും ഫെബ്രുവരിയിലും ശരാശരി മഴപോലും ലഭിച്ചിട്ടില്ല.
വേനൽ മഴ കനിയണം
വേനൽ മഴ കനിഞ്ഞാലെ ചൂട് കുറയൂ. രണ്ടാഴ്ച കൂടി മഴ സാദ്ധ്യതയില്ല. മാർച്ച് അവസാന വാരം പെയ്തേക്കും. ശരാശരി വേനൽ മഴ ലഭിക്കും. എങ്കിലും തെക്കൻ ജില്ലകളിൽ മഴ കുറവായിരിക്കും.
നാല് വർഷത്തെ മാർച്ചിലെ ഉയർന്ന ചൂട്
2019- 41......പാലക്കാട്
2020-39 .......പാലക്കാട്
2021- 37.......കണ്ണൂർ
2022-41.2...... പാലക്കാട്
2023-40.3........പാലക്കാട്
ഇന്നലെ ചൂട് ( ഡിഗ്രി സെൽഷ്യസ്)
കണ്ണൂർ.................. 35.84
കോട്ടയം................ 37.62
കോഴിക്കോട്......... 36.35
തൃശൂർ.....................37.60
കൊല്ലം ....................37.20
ആലപ്പുഴ .................35.20
പാലക്കാട് ................36.70
തിരുവനന്തപുരം... 34.64