പ്രവാസിയെ രക്ഷിക്കാൻ നന്മയുള്ള കൈകൾ തേടിയുള്ള യാചക യാത്ര തുടരുന്നു; എത്ര രൂപ സമാഹരിച്ചെന്ന് വെളിപ്പെടുത്തി ബോചെ
കൊല്ലം: സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനാവശ്യമായ 34 കോടി രൂപ സമാഹരിക്കുന്നതിന് ബോബി ചെമ്മണ്ണൂർ നടത്തുന്ന യാചകയാത്ര കൊല്ലത്തെത്തി. തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിൽ നിന്ന് ആരംഭിച്ച യാത്ര ആരംഭിച്ച യാത്ര കാസർകോട് സമാപിക്കും.
ബോബി ചെമ്മണ്ണൂർ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളോടൊപ്പമാണ് ധനസമാഹരണം നടത്തുന്നത്. അബ്ദുൾ റഹീം ലീഗൽ അസിസ്റ്റൻസ് കമ്മിറ്റി ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് സംഭാവന നൽകണമെന്നാവശ്യപ്പെട്ടാണ് യാത്ര. 16ന് മുമ്പ് 34 കോടി രൂപ മോചനദ്രവ്യം നൽകേണ്ടതുണ്ട്. ഇതുവരെ എട്ടുകോടി രൂപ സമാഹരിക്കാനായെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
സംഭാവനകൾ പണമായി സ്വീകരിക്കുന്നതല്ല. പകരം അബ്ദുൾ റഹീമിന്റെ മാതാവ് പാത്തുവിന്റെ നമ്പറിലേക്ക് ഗൂഗിൾപേ വഴി പണം നേരിട്ട് അയക്കാവുന്നതാണ്. ബോബി ചെമ്മണ്ണൂരിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും വാഹനങ്ങളിലും നൽകിയിട്ടുള്ള അബ്ദുൾ റഹീം ലീഗൽ അസിസ്റ്റൻസ് കമ്മിറ്റി ട്രസ്റ്റിന്റെ ക്യു.ആർ കോഡ് സ്‌കാൻ ചെയ്യിച്ചും പ്ലേ സ്‌റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ നിന്നും ആപ്പ് നേരിട്ട് ഡൗൺലോഡ് ചെയ്യിച്ചും അക്കൗണ്ടിലേക്ക് സംഭാവനകൾ അയപ്പിക്കുകയാണ് ചെയ്യുന്നത്. ഗൂഗിൾ പേ നമ്പർ: 9567483 832, 9072050881, എം.പി.അബ്ദുൾ റഹീം ലീഗൽ അസിസ്റ്റൻസ് കമ്മിറ്റി,അക്കൗണ്ട് നമ്പർ: 074905001625,ഐ.എഫ്.എസ്.സി-ഐ.സി.ഐ.സി 0000749, ബ്രാഞ്ച് - മലപ്പുറം.