സംസ്ഥാനം 2000 കോടി രൂപ കടമെടുക്കുന്നു

Thursday 18 April 2024 4:50 AM IST

തിരുവനന്തപുരം: സാമ്പത്തിക വർഷാവസാനം പാസാക്കാതെ മാറ്റിവച്ച ബില്ലുകൾ മാറി നൽകുന്നതിനുൾപ്പെടെ 2000 കോടി രൂപ കടമെടുക്കാൻ സംസ്ഥാന സർക്കാർ. അടുത്ത ചൊവ്വാഴ്ചയാകും കടമെടുക്കുക. ഇൗ സാമ്പത്തിക വർഷത്തെ ആദ്യ കടമെടുപ്പാണിത്. 3000 കോടി കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. 5000 കോടിയുടെ അനുമതിയാണ് ചോദിച്ചത്.

അതേസമയം,​ ഈ സാമ്പത്തിക വർഷം എത്ര കോടി രൂപ കടമെടുക്കാം,​ അതിൽ ഡിസംബർ വരെ അനുമതിയുള്ളത് എത്ര കോടിക്കാണ് തുടങ്ങിയവയിൽ ഇതുവരെ കേന്ദ്രത്തിൽ നിന്ന് അറിയിപ്പൊന്നും വന്നിട്ടില്ല. ഏപ്രിലിൽ അറിയിപ്പ് വരേണ്ടതാണെങ്കിലും തിരഞ്ഞെടുപ്പായതിനാൽ കാലതാമസമുണ്ടായേക്കാം. ഇത് മുന്നിൽ കണ്ടാണ് 5000 കോടിക്ക് താത്കാലിക അനുമതി തേടിയത്. ബില്ലുകൾ മാറി നൽകുന്നതിനൊപ്പം അടുത്തമാസം ശമ്പളവും പെൻഷനും വിതരണം ചെയ്യാനും ഇതാവശ്യമാണ്.

Advertisement
Advertisement