പോളിംഗ് ഇടിഞ്ഞു: 69.16 ശതമാനം

Saturday 27 April 2024 12:15 AM IST

കൊച്ചി: നാലു ലോക്‌സഭാ മണ്ഡലങ്ങൾ ഉൾപ്പെട്ട എറണാകുളം ജില്ലയിൽ പോളിംഗിൽ ഇടിവ്. ജില്ലയിലെ ശതമാനം 69.37.  എറണാകുളത്ത് 68.23, ചാലക്കുടിയിൽ 71.78, ഇടുക്കിയിൽ 66.39, കോട്ടയത്ത് 65.60 എന്നിങ്ങനെയാണ് വോട്ടിംഗ് ശതമാനം.
ആദ്യത്തെ മണിക്കൂറിൽ തന്നെ പല ബൂത്തുകളിലും നീണ്ട ക്യൂ ആരംഭിച്ചു. ഉച്ചയോടെ തണുത്ത പോളിംഗ് വൈകിട്ട് വീണ്ടും ആവേശത്തിലായി. വൈപ്പിനിൽ കള്ളവോട്ട് ഒഴിച്ചാൽ ജില്ലയിൽ സമാധാനപരവും പ്രശ്നരഹിതവുമായ വോട്ടെടുപ്പായിരുന്നു.
പോളിംഗ് ശതമാനത്തിലെ കുറവ് അല്പം നെഞ്ചിടിപ്പുണ്ടാക്കുന്നുണ്ടെങ്കിലും മൂന്ന് മുന്നണികളും ശുഭപ്രതീക്ഷയിലാണ്. എറണാകുളത്ത് വിജയമുറപ്പിച്ച യു.ഡി.എഫ് നേതൃത്വം ചാലക്കുടിയിലും പ്രതീക്ഷയിലാണ്. 
പോളിംഗിൽ കുറവുണ്ടായതും തങ്ങളുടെ വോട്ടുകൾ ചെയ്യിക്കാനായതിലും വലിയ പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. മുന്നേറ്റമുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് എൻ.ഡി.എ. കുന്നത്തുനാട് ഉൾപ്പെടെ ശക്തികേന്ദ്രങ്ങളിൽ പോളിംഗ് വർദ്ധിച്ചതിന്റെ പ്രത്യാഘാതത്തിൽ മുന്നണികൾക്ക് ആശങ്കയുമുണ്ട്.

ആകെ വോട്ട് ജില്ല 26,34,783

പോളിംഗ് ശതമാനം 2019

എറണാകുളം ജില്ല 78.68

ചാലക്കുടി 80.49

എറണാകുളം 77.63

പോളിംഗ് ശതമാനം 2014

ചാലക്കുടി 76.84

എറണാകുളം 73.58

2024 പോളിംഗ് ശതമാനം

ആകെ : 69.16

പുരുഷൻ : 71.08
സ്ത്രീ : 67.33

ട്രാൻസ്‌ജെൻഡർ : 32.25

ചാലക്കുടി 71.18

എറണാകുളം 67.91

പെരുമ്പാവൂർ : 72.29
അങ്കമാലി : 68.18
ആലുവ : 69.76
കളമശേരി : 69.89
പറവൂർ : 71.26
വൈപ്പിൻ : 70.17
കൊച്ചി : 65.02
തൃപ്പൂണിത്തുറ : 66.50
എറണാകുളം : 62.03
തൃക്കാക്കര : 66.50
കുന്നത്തുനാട് : 77.54
പിറവം : 65.68
മൂവാറ്റുപുഴ : 67.67
കോതമംഗലം : 68.81

ഉറച്ച പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. പ്രതീക്ഷ സഫലമാകും. പോളിംഗ് 70 ശതമാനത്തിന് മുകളിൽ പോയത് ഗുണകരമാകും. ഇടതുക്യാമ്പ് ചെയ്യിക്കാൻ ലക്ഷ്യമിട്ട മുഴുവൻ വോട്ടുകളും നേടാനായത് ഗുണകരമാകും.

സി.എൻ. മോഹനൻ

സി.പി.എം ജില്ലാ സെക്രട്ടറി

ജില്ലയിലെ 14 നിമസഭാമണ്ഡലങ്ങളിലും മുൻതൂക്കം ലഭിക്കും. വോട്ടർ പട്ടികയിലെ ക്രമക്കേട് പോളിംഗിനെ ബാധിച്ചിട്ടുണ്ട്. ചെറുപ്പക്കാർ പുറത്ത് പോയതും വോട്ട് കുറയാൻ കാരണമായി.

മുഹമ്മദ് ഷിയാസ്

ഡി.സി.സി പ്രസിഡന്റ്

Advertisement
Advertisement