ഐ എ എസ് ഉദ്യോഗസ്ഥയ്ക്ക് അർദ്ധരാത്രിയിൽ ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചു, ക്ലർക്കിന് സസ്‌പെൻഷൻ
തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥയ്ക്ക് അർദ്ധരാത്രിയിൽ നിരന്തരം ലൈംഗികച്ചുവയുള്ള സന്ദേശങ്ങളയച്ച ക്ലർക്കിനെതിരെ നടപടി ഉദ്യോഗസ്ഥയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തിതുവനന്തപുരം റവന്യു ഡിവിഷൻ ഓഫീസ് ക്ലാർക്ക് ആർ.പി. സന്തോഷ് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
മേയ് ആറിന് രാത്രി 11 മുതലാണ് സംഭവങ്ങളുടെ തുടക്കം. ഉദ്യോഗസ്ഥയുടെ ഫോൺ നമ്പരിൽ പല തവണ വിളിച്ച ഇയാളെ അവർ വിലക്കി. പിന്നീട് ഫോൺ എടുക്കാത്തതിനെ തുടർന്ന് ഇയാൾ വാട്‌സ് ആപ്പിൽ സന്ദേശം അയച്ചു. പിറ്റേന്ന് രാവിലെ എട്ട് മണിവരെ സന്ദേശം അയക്കുന്നത് തുടർന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥ പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയത്. ലൈംഗിക പീഡന പരിധിയിൽ വരുന്നതാണ് പരാതിയെന്ന് വകുപ്പുതല അന്വേഷണത്തിലും കണ്ടെത്തിയതോടെയാണ് സന്തോഷിനെ സസ്പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥയ്ക്ക് അയച്ച സന്ദേശങ്ങൾ ഔദ്യോഗിക പദവിക്ക് നിരക്കുന്നതല്ലെന്നും ഇയാൾ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നും അന്വേഷണത്തിൽ കണ്ടെത്തി.