20,000 വന്നിടത്ത് 800 രൂപ മാത്രം ബിൽ, എന്നാൽ പതിയിരിക്കുന്ന ചതി അറിഞ്ഞത് പിന്നീട്; പുരപ്പുറ സോളാർ വയ്ക്കുന്നവരറിയാൻ

Friday 10 May 2024 9:54 AM IST

തിരുവനന്തപുരം:ജനകീയമാകുന്ന പുരപ്പുറ സോളാർ പദ്ധതി കെ.എസ്.ഇ.ബി.യുടെ ട്രാൻസ്പോർമർ നയത്തിൽ തട്ടി മങ്ങുന്നു. ട്രാൻസ്ഫോർമർ ശേഷിയുടെ 75% ത്തിൽ കൂടുതൽ വൈദ്യുതി ഉൽപാദനം അനുവദിക്കേണ്ടെന്നാണ് തീരുമാനം. 90%വരെ റെഗുലേറ്ററി കമ്മിഷൻ അനുവദിക്കുന്നുണ്ട്.

ഇതോടെ പുരപ്പുറ സോളാർ അപേക്ഷകളിൽ പകുതിയിലേറെയും അനുമതി കിട്ടാതെ കെ.എസ്.ഇ.ബി. ഒാഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. കഴിഞ്ഞ മാസം മാത്രം 75000ത്തിലേറെ അപേക്ഷകളാണ് കിട്ടിയത്. മൊത്തം സോളാർ വൈദ്യുതിയും ഗ്രിഡിലേക്ക് നൽകണമെന്നും അതിനുള്ള നെറ്റ് മീറ്റർ കെ.എസ്.ഇ.ബി.യിൽ നിന്ന് തന്നെ വാങ്ങണമെന്നും വ്യവസ്ഥയുണ്ട്.

കെ.എസ്.ഇ.ബി.യിൽ നെറ്റ് മീറ്റർ ഇല്ലാത്തതിനാൽ, പൂർത്തിയായ 40തിലേറെ പദ്ധതികളാണ് ഓരോ സെക്‌ഷനിലും ഉൽപാദനം തുടങ്ങാനാകാതെ കിടക്കുന്നത്. ഗ്രിഡിൽ കണക്ട് ചെയ്യാതെ സൗരോർജ്ജം ഉൽപാദിപ്പിക്കാനാവില്ല. സംസ്ഥാനത്ത് 1.27ലക്ഷം വീടുകളിലെ സോളാർ പ്ലാന്റുകൾ 1009.29 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്.

സൂര്യഘർ മുഫ്ത് ബിജ്ലി യോജനയിൽ രാജ്യത്തെ ഒരു കോടി വീടുകളിൽ 78,000രൂപവരെ സബ്സിഡിയോടെ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്ന പദ്ധതിയാണിത്.

കെ.എസ്.ഇ.ബി.യുടെ എതിർപ്പ്

സോളാർ സ്ഥാപിച്ചവർ പകൽ ഗ്രിഡിലേക്ക് നൽകുന്നത്രയും വൈദ്യുതി രാത്രിയിൽ അവർക്ക് തിരിച്ചു നൽകണം. പകൽ വൈദ്യുതി വില യൂണിറ്റിന് നാല് രൂപയിൽ താഴെയാണെങ്കിൽ രാത്രി 12രൂപയിൽ കൂടുതലാണ്. ഇതുമൂലം വൻ സാമ്പത്തിക നഷ്ടമുണ്ടാകും.സോളാർ പദ്ധതി നഷ്ടം പഠിക്കാൻ കളമശേരിയിലെ സിസ്റ്റം ഒാപ്പറേഷൻ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനിയർ എൻ.എക്സ് സുനിലിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്.

നെറ്റ് മീറ്റർ തെളിവെടുപ്പ് 15ന്

പുരപ്പുറ സോളാർ സ്ഥാപിച്ചവർക്കും സോളാർ പ്ളാന്റുടമകൾക്കും ബാധകമായ നെറ്റ് മീറ്ററിംഗ് രണ്ടാംഭേദഗതി വ്യവസ്ഥകൾ സംബന്ധിച്ച് സംസ്ഥാന റെഗുലേറ്ററി കമ്മിഷൻ 15ന് രാവിലെ 11ന് വെള്ളയമ്പലത്തെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഹാളിൽ തെളിവെടുക്കും. മാർച്ച് 20ലെ തെളിവെടുപ്പിൽ അഭിപ്രായം അറിയിക്കാത്തവർക്ക് അന്ന് അറിയിക്കാം.

മുൻ ഡി ജി പി ശ്രീലേഖയെ ഷോക്കടിപ്പിച്ച് സോളാർ ബിൽ

തിരുവനന്തപുരം:പുരപ്പുറ സോളാർ വെച്ചിട്ടും വൻതുകയുടെ വൈദ്യുതി ബിൽ കിട്ടുന്നുവെന്ന പരാതിയുമായി മുൻ ഡി.ജി.പി. ആർ. ശ്രീലേഖ. സാമൂഹ്യമാദ്ധ്യമത്തിലൂടെയാണ് ശ്രീലേഖ കെ.എസ്.ഇ.ബി.ക്കെതിരെ ആരോപണം ഉന്നയിച്ചത്. രേഖാമൂലം നൽകിയ പരാതിക്ക് സാങ്കേതിക ന്യായങ്ങൾ നിരത്തി മനസിലാകാത്ത മറുപടിയാണ് കിട്ടിയത്.


പുരപ്പുറ സോളാർ വയ്ക്കുന്നതിന് മുമ്പ് 20,000രൂപയായിരുന്നു ശരാശരി വൈദ്യുതി ബിൽ. ഓൺഗ്രിഡ് പുരപ്പുറ സോളാർ വച്ചതോടെ ബിൽ 800രൂപയായി കുറഞ്ഞു. എന്നാൽ ആറുമാസമായി 10800രൂപയുടെ ബില്ലാണ് കിട്ടുന്നത്. അതോടെയാണ് പരാതി നൽകിയത്. 500യൂണിറ്റോളം സോളാർ വൈദ്യുതിയാണ് ഗ്രിഡിലേക്ക് നൽകുന്നത്. നേരത്തെ ഇത് ബില്ലിൽ ഉൾപ്പെടുത്തിയിരുന്നു. ഇപ്പോൾ 200യൂണിറ്റ് മാത്രമാണ് കണക്കാക്കുന്നത്. ഗ്രിഡിൽ നിന്ന് ഉപയോഗിക്കുന്ന വൈദ്യുതിക്ക് പകൽ സമയത്തും ഉച്ചയ്‌ക്കും പീക്ക് അവേഴ്സിലും വ്യത്യസ്ത നിരക്കാണ്. അതാണ് ബിൽ തുക കൂടുന്നതെന്നും ശ്രീലേഖ കുറ്റപ്പെടുത്തി. നേരത്തെ ഇല്ലാത്ത ബില്ലിംഗ് രീതി ആറുമാസമായി എങ്ങനെ വന്നു എന്നാണ് അവർ ചോദിക്കുന്നത്.