ബീഹാറി പെൺകുട്ടിക്ക് ഉന്നത വിജയം

Sunday 12 May 2024 1:56 AM IST

കാളികാവ്: എസ്.എസ്.എൽ.സി പരീക്ഷയിൽ മലയാളിക്കുട്ടികളെക്കാൾ ഒട്ടും പിന്നിലാകാതെ ബീഹാറുകാരി അസ്മിത . എസ്.എസ്.എൽ.സി പരീക്ഷയിൽ ഒമ്പത് എ പ്ലസും ഒരു എയുമാണ് ബീഹാറുകാരായ മനോജ് ശർമ്മയുടെയും ഭാര്യ സീതാദേവിയുടെയും മകളായ അസ്മിത നേടിയത്. ഒരു എ പ്ലസ് നഷ്ടമായതാകട്ടെ മലയാളഭാഷയിലും.
വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെത്തിയതാണ് അസ്മിതയുടെ മാതാപിതാക്കൾ . തുടർന്ന് കാളികാവ് അഞ്ചച്ചവിടിയിൽ വാടകവീട്ടിൽ സ്ഥിരതാമസമാക്കി. മകളെ എൽ.കെ.ജി മുതൽ അഞ്ചച്ചവിടി ഗവ. ഹൈസ്‌കൂളിലാണ് ചേർത്ത് പഠിപ്പിച്ചത്. എല്ലാ ക്ലാസിലും അസ്മിത മുന്നിലായിരുന്നു.കൂലിപ്പണിയെടുത്താണ് ദമ്പതികൾ മക്കളെ പഠിപ്പിക്കുന്നത്. മറ്റു രണ്ടു കുട്ടികൾ കൂടിയുണ്ട്.
മാതാപിതാക്കൾക്ക് ഇപ്പോഴും മലയാളം എഴുതാനോ വായിക്കാനോ അറിയില്ല. എന്നാൽ മക്കൾ മലയാളത്തിൽ മിടുക്കരായി.
മലയാള ഭാഷ എഴുതാനും പഠിക്കാനും ഹിന്ദിയേക്കാൾ പ്രയാസമാണെന്നാണ് ഇവർ പറയുന്നത്. പഠനരംഗത്ത് മാത്രമല്ല, കലാകായിക രംഗത്തും അസ്മിത തിളങ്ങുന്നുണ്ട്.സ്‌കൂളിലെ എസ്‌.പി.സി കേഡറ്റും കൂടിയാണ് .

Advertisement
Advertisement