മാർപ്പാപ്പയുടെ തീരുമാനം വെളിപ്പെടുത്തണം
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങളിൽ സഭാതലവനായ മാർപ്പാപ്പയുടെ തീരുമാനം വിശ്വാസികളെ നേരിട്ട് അറിയിക്കാൻ സ്ഥിരം സിനഡ് അംഗങ്ങൾ തയ്യാറാകണമെന്ന് സംയുക്ത സഭാസംരക്ഷണ സമിതി ആവശ്യപ്പെട്ടു. മാർപ്പാപ്പയെ സന്ദർശിച്ച സിനഡ് അംഗങ്ങൾ തീരുമാനം പറയാൻ തയ്യാകണമെന്ന് സമിതി ചെയർമാൻ മത്തായി മുതിരേന്തി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാർപ്പാപ്പയുമായി ചർച്ച നടത്തിയവർ വിശ്വാസികളോട് വിവരങ്ങൾ തുറന്നുപറയണം. ഭാരവാഹികളായ ജിമ്മി പുത്തരിക്കൽ, ബേബി പൊട്ടനാനി, കുര്യാക്കോസ് പഴയമഠം, ജോസഫ് അമ്പലത്തിങ്കൽ, ജോസ് മാളിയേക്കൽ, ജോണി തോട്ടക്കര എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.