ഓഹരി വിപണിയിൽ ചരിത്രമുന്നേറ്റം
മുൃബയ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണി മൂന്നാമതും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ സൃഷ്ടിച്ച ആവേശത്തിൽ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ ചരിത്രമുന്നേറ്റം നടത്തി.
വിദേശ ധനകാര്യ സ്ഥാപനങ്ങളും ആഭ്യന്തര നിക്ഷേപകരും വൻതോതിൽ പണമൊഴുക്കിയതോടെ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 2,507.47 പോയിന്റ് ഉയർന്ന് 76,468.78
എന്ന റെക്കാഡ് ഉയരത്തിൽ വ്യാപാരം പൂർത്തിയാക്കി. ദേശീയ സൂചികയായ നിഫ്റ്റി 733.20 പോയിന്റ് ഉയർന്ന് 23263.90 എന്ന പുതിയ റെക്കാഡിട്ടു.
ചെറുകിട ഇടത്തരം കമ്പനികളുടെ ഓഹരി വിലകളിലും വൻ മുന്നേറ്റമാണ് ഇന്നലെ ദൃശ്യമായത്. മൂന്ന് വർഷത്തിനിടെ ഓഹരിവിപണിയിൽ ദൃശ്യമാകുന്ന ഏറ്റവും വലിയ മുന്നേറ്റമാണ് ഇന്നലെ ഉണ്ടായത്. ഇന്നലെ മാത്രം രാജ്യത്തെ നിക്ഷേപകരുടെ ആസ്തിയിൽ 14 ലക്ഷം കോടി രൂപയുടെ വർദ്ധനയുണ്ടായി.
ബാങ്കിംഗ്, ധനകാര്യ, ഓട്ടോ, റിയൽട്ടി , എണ്ണ, പ്രകൃതി വാതകമേഖലകളിലെ ഓഹരികളാണ് ഇന്നലത്തെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. പൊതുമേഖലാ ബാങ്കുകളുടെ ഓഹരിവിലയിൽ ഇന്നലെ 8.6 ശതമാനം വർദ്ധനയുണ്ടായി,
ഇന്ന് പുറത്തുവരുന്ന തിരഞ്ഞെടുപ്പ് ഫലത്തിൽ എൻ.ഡി.എ 350 ലധികം സീറ്റുകൾ നേടുമെന്ന് പ്രധാന ഏജൻസികൾ പ്രീ പോൾ സർവേയിൽ വ്യക്തമാക്കിയിരുന്നു. ആഗോള മേഖലയിലെ അനുകൂല വാർത്തകളും ഇന്നലത്തെ ഓഹരിമുന്നേറ്റത്തിൽ പങ്കുവഹിച്ചു.
എസ്.ബി.ഐയുടെ നിക്ഷേപമൂല്യം
എട്ടു ലക്ഷം കോടി
രാജ്യത്തെ പ്രധാന പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയുടെ വിപണിമൂല്യം എട്ടുലക്ഷം കോടി രൂപ കവിഞ്ഞു. ഇത്രയേറെ വിപണിമൂല്യം നേടുന്ന രാജ്യത്തെ ഏഴാമത്തെ കമ്പനിയാണ് എസ്.ബി.ഐ. ഇന്നലെ ബാങ്കിന്റെ ഓഹരി വില