പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ
പാരിപ്പള്ളി: സ്കൂൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ട്യൂട്ടോറിയൽ കോളേജ് അദ്ധ്യാപകനെ പോക്സോ നിയമപ്രകാരം പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്ക്കു. ചിറക്കര കളങ്ങര വീട്ടിൽ എ. പ്രഭാകരനാണ് (63) അറസ്റ്റിലായത്. കഴിഞ്ഞ മാർച്ച് 6 ന് ആണ് കേസിനാസ്പദമായ സംഭവം. രാവിലെ 9.30ന് ക്ലാസ് കഴിഞ്ഞപ്പോൾ, അദ്ധ്യാപകൻ വിദ്യാർത്ഥിനിയെ ഓഫീസിലേക്ക് വിച്ചുവരുത്തുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും തുടർന്ന് ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. കുട്ടി ബഹളം വച്ചപ്പോൾ കൂട്ടുകാർ ഓഫീസിലെത്തി കൂട്ടിക്കൊണ്ടുപോയി. അന്നുതന്നെ രക്ഷാകർത്താക്കൾ പാരിപ്പള്ളി പൊലീസിൽ പരാതി നൽകി. പ്രതിക്ക് ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം കിട്ടിയിരുന്നു. മേയ് 27ന് ജാമ്യത്തിന്റെ കാലവധി അവസാനിച്ചു. മുൻകൂർ ജാമ്യാപക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് 12ന് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാരിപ്പള്ളി എസ്.എച്ച്.ഒ എ. കണ്ണന്റെ നിർദേശ പ്രകാരം എസ്.ഐമാരായ സുബ്രമഹ്ണ്യൻ പോറ്റി, പ്രകാശ്, രാമചന്ദ്രൻ, എ.എസ്.ഐ.ജയൻ, അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.