ലങ്കയുടെ തലയിൽ ആഫ്രിക്കൻ ആറാട്ട്

Tuesday 04 June 2024 4:07 AM IST

ന്യൂയോർക്ക്: ബൗളർമാർ തിളങ്ങിയ ട്വന്റി-20 ലോകകപ്പിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ശ്രീലങ്കയെ ആറ് വിക്കറ്റിന് കീഴടക്കി ദക്ഷിണാഫ്രിക്ക ടൂർണമെന്റിൽ ജയിച്ചു തുടങ്ങി.

ന്യൂയോർക്കിലെ നാസ്സൊ അന്താരാഷ്ട്രം സ്റ്റേഡിയം വേദിയായ

ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 19.1 ഓവറിൽ 77 റൺസിന് ദക്ഷിണാഫ്രിക്ക  ഓൾഔട്ടാക്കി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയും ഒന്നുപതറിയെങ്കിലും 22 പന്ത് ബാക്കി നിൽക്കെ 4 വിക്കറ്റ് നഷ്‌ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (80/4).

ട്വന്റി-20യിൽ ശ്രീലങ്കയുടെ ഏറ്റവും ചെറിയ സ്കോറാണ് മത്സരത്തിൽ പിറന്നത്. 4 ഓവറിൽ 7 റൺസ് മാത്രം നൽകി 4 വിക്കറ്റ് വീഴ്ത്തിയ ആൻറിച്ച് നോർക്യയാണ് ലങ്കൻ ബാറ്റിംഗിന്റെ നടുവൊടിച്ചത്. കഗിസൊ റബാഡയും കേശവ് മഹാരാജും 2 വിക്കറ്റ് വീതം വീഴ്ത്തി. കുശാൽ മെൻഡിസ് (19), മാത്യൂസ് (16), കമിൻഡു മെൻഡിസ് (11) എന്നിവർക്ക് മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കാണാനായത്.

ചെറിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ റീസ ഹെൻഡ്രിക്സിനെ( 4) നുവാൻ തുഷാരതുടക്കത്തിലേ പുറത്താക്കി. അധികം വൈകാതെ ക്യാപ്ടൻ മ‌ർക്രത്തെ ( 12) ഡസുൻ ഷനാക പുറത്താക്കിയതോടെ 23/2 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. മൂന്നാം വിക്കറ്റിൽ ക്വിന്റൺ ഡി കോക്കും (20), സ്റ്റബ്‌സും (13) ചേർന്ന് സാവധാനം അവരെ 50 കടത്തിയെങ്കിലും അധഈകം വൈകാതെ ഇരുവരെയും ലങ്കൻ ക്യാപ്ടൻ വാനിൻഡു ഹസരങ്ക പുറത്താക്കി. എന്നാൽ പിന്നീട് ക്രീസിലൊന്നിച്ച ക്ലസ്സനും (19) മില്ലറും (6) ദക്ഷിണാഫ്രിക്കയെ വിജയ തീരത്തെത്തിച്ചു.

)

ട്വന്റി-20 ലോകകപ്പിലെ

സൂപ്പർ ഓവറിലെ ഏറ്റവും ഉയർന്ന ടോട്ടലാണ് നമീബിയ നേടിയത്.

Advertisement
Advertisement