'കാക്കനാട് ജയിലിൽ ചട്ടലംഘനം'

Wednesday 12 June 2024 12:17 AM IST

കൊച്ചി: കാക്കനാട് ജില്ലാ ജയിലിൽ ചട്ടങ്ങൾക്ക് വിരുദ്ധമായി തടവുകാരെ ദിവസം മുഴുവൻ സെല്ലുകളിൽ പൂട്ടിയിടുന്നതായി സന്നദ്ധ സംഘടനയായ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ). പ്രഭാതകൃത്യങ്ങൾക്ക് ഒരു മണിക്കൂർ മാത്രം തുറന്നുവിടുന്നതൊഴിച്ചാൽ 23 മണിക്കൂറും തടവുകാർ സെല്ലിനുള്ളിലാണെന്ന് ബോദ്ധ്യപ്പെട്ടതായി പി.യു.സി.എൽ സംസ്ഥാനഘടകം കൺവീനർ പി. ചന്ദ്രശേഖർ അറിയിച്ചു. 87 പേരെ മാത്രം പാർപ്പിക്കാൻ ശേഷിയുള്ള ജില്ലാ ജയിലിൽ ശരാശരി 180-200 തടവുകാർ പ്രതിദിനം ഉണ്ടാകാറുണ്ട്. ഇത്രയധിയകം തടവുകാരെ സെല്ലുകളിൽ ദിവസം മുഴുവൻ പൂട്ടിയിടുന്നത് തീർത്തും മനുഷ്യത്വ വിരുദ്ധമാണെന്നും പി.യു.സി.എൽ. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അഡ്വ.പി.ചന്ദ്രശേഖർ, അഡ്വ.സി. രാമൻ, സുജാ ഭാരതി എന്നിവരാണ് പി.യു.സി.എൽ. അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. 

Advertisement
Advertisement