പാഠ്യപദ്ധതി: മൂല്യനിർണയത്തിൽ സമഗ്ര മാറ്റം വരും

Wednesday 12 June 2024 12:00 AM IST

തിരുവനന്തപുരം: വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയുടെ ഭാഗമായി മൂല്യനിർണ്ണയത്തിലും സമഗ്രമായ മാറ്റം കൊണ്ടു വരുമെന്ന് ശി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.

വിദ്യാഭ്യാസ കോൺക്ലേവ് ഇക്കാര്യം ചർച്ചചെയ്ത് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. ഇനി സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുകയെന്നും എം.വിജിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി പറഞ്ഞു
2005 മുതൽ നാം പിന്തുടർന്നു പോരുന്ന ടേം പരീക്ഷകളുടെയും നിരന്തര വിലയിരുത്തലിന്റെയും രീതിശാസ്ത്രങ്ങൾ ചർച്ചചെയ്യുകയും വേണ്ട തിരുത്തലുകൾ നടത്തുകയും വേണം. പ്രൈമറി തലത്തിൽ സമഗ്രഗുണമേന്മാ പദ്ധതിയും പഠനപിന്തുണാ പരിപാടിയും നടപ്പിലാക്കി വരികയാണ്.ഈ ഘട്ടത്തിൽ മൂല്യനിർണ്ണയ പ്രക്രിയയുടേയും പരിഷ്‌കരണം ആവശ്യമാണ്.സ്‌കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ദേശീയഅന്തർദേശീയ പഠനങ്ങളിൽ/സർവ്വേകളിഎന്നും മുന്നിൽ നിന്ന സംസ്ഥാനം എന്ന നിലയിൽ കഴിഞ്ഞ വർഷം ചില പഠനങ്ങളിൽ പിന്നാക്കം പോയത് ഗൗരവമായി വിലയിരുത്തേണ്ടതാണ്.
2021ൽ നടന്ന നാഷണൽ അച്ചീവ്‌മെന്റ് സർവ്വെ (നാസ്) പ്രകാരം മൂന്ന്, അഞ്ച്, എട്ട്, പത്ത് ക്ലാസുകളിലെ ഭാഷ, ഗണിതം, സയൻസ്, സോഷ്യൽസയൻസ് എന്നീ വിഷയങ്ങളിലെ സ്‌കോറിനെ അടിസ്ഥാനപ്പെടുത്തിയപ്പോൾ ചില കുറവുകൾ കാണുന്നുണ്ട്. പത്താം ക്ലാസിലെ ഗണിതത്തിലുംഹചെറിയ കുറവുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ദേശീയ തലത്തിൽ നടപ്പിലാക്കിയ എട്ടാം ക്ലാസു വരെയുള്ള ഓൾ പ്രൊമോഷൻ നയം സംസ്ഥാനവും പിൻതുടരുകയാണ്. എല്ലാവരും വിജയിക്കുന്ന ഈ നയം മൂല്യനിർണ്ണയ

പ്രക്രിയകളുടെ ഗൗരവത്തെ ചോർത്തിക്കഞ്ഞോ എന്ന സംശയം നിലനിൽക്കുന്നുവെന്ന്

മന്ത്രി പറഞ്ഞു.

ധന പ്രതിസന്ധി
മറികടക്കാൻ
പദ്ധതിയില്ല: സതീശൻ

തിരുവനന്തപുരം: അതിരൂക്ഷമായ ധന പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്നും വരുമാനം വർദ്ധിപ്പിച്ച്, ചെലവു ചുരുക്കി അതിനെ മറികടക്കാൻ സർക്കാരിന് ഒരു പദ്ധതിയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നിയമസഭയിൽ ധനാഭ്യർത്ഥന ബില്ലിനെ എതിർത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ള സംസ്ഥാനമാണ് കേരളം. 31 ശതമാനം. ആറു മാസമായി ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നില്ല. സപ്ലൈകോയിൽ അവശ്യ സാധനങ്ങളില്ല. മെഡിക്കൽ സർവീസസ് കോർപ്പറേഷന് മരുന്ന് വിതരണം ചെയ്യാനാകുന്നില്ല. സർക്കാരിന്റെ തെറ്റായ നടപടികളുടെ ഇരകൾ ഓരോ വീട്ടിലുമുണ്ടാകും. അതിന്റെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കെതിരെ ജനങ്ങൾ പ്രകടിപ്പിച്ചത്.

Advertisement
Advertisement