ഒടുവിലത്തെ യാത്ര ചൊല്ലി ലൂക്കോസ്

Sunday 16 June 2024 12:33 AM IST

കൊല്ലം: കുവൈറ്റ് ദുരന്തത്തിൽ മരിച്ച വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസിന് (48,സാബു) നാടിന്റെ യാത്രാമൊഴി. മൂത്തമകൾ ലിഡിയയുടെ നഴ്സിംഗിന് അഡ്മിഷന് അടുത്തമാസം നാട്ടിലെത്താനിരിക്കെയാണ് ലൂക്കോസിനെ മരണം കവർന്നത്.

ഇന്നലെ രാവിലെ എട്ടോടെയാണ് ലൂക്കോസിന്റെ ഭൗതികശരീരം വീട്ടിലെത്തിച്ചത്. എല്ലാമെല്ലാമായ ഡാഡിയുടെ ഫോട്ടോ നെഞ്ചോട് ചേർത്തുപിടിച്ച് രാവിലെ മുതൽ ലിഡിയ കാത്തിരുന്നു. അരികിൽ ലൂക്കോസിന്റെ ഭാര്യ ഷൈനിയും ഇളയമകൾ ലോയിസും മാതാപിതാക്കളായ ഉണ്ണുണ്ണിയും കുഞ്ഞമ്മയും. കരഞ്ഞുതളർന്ന കുടുംബത്തെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ കൂടിനിന്നവർ കുഴങ്ങി.

14ന് മൃതദേഹം നാട്ടിലെത്തിച്ചെങ്കിലും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിക്കുകയായിരുന്നു. എൻ.ബി.ടി.സി കമ്പനിയിൽ മെക്കാനിക്കൽ സൂപ്പർവൈസറായിരുന്നു ലൂക്കോസ്.

Advertisement
Advertisement