'എറണാകുളത്തെ രണ്ട് സ്വകാര്യ ആശുപത്രികൾക്ക് ബന്ധം, അവയവക്കടത്തുകേസിൽ ബ്ലൂ കോർണർ  നോട്ടിസ് പുറപ്പെടുവിക്കും'

Friday 21 June 2024 4:20 PM IST

തിരുവനന്തപുരം: അവയവക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് പരാതികൾ ലഭിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. അവയവക്കടത്ത് മാഫിയയുമായി എറണാകുളത്തെ രണ്ട് സ്വകാര്യ ആശുപത്രികൾക്ക് ബന്ധമുണ്ടെന്ന മലപ്പുറം സ്വദേശിയുടെ പരാതിയും തിരുവനന്തപുരത്ത് അനധികൃത അവയവമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന മറ്റൊരു പരാതിയുമാണ് ലഭിച്ചിരിക്കുന്നത്.

നെടുമ്പാശേരിയിൽ രജിസ്റ്റർ ചെയ്ത കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രധാന പ്രതി മധു ജയകുമാറിനെ കണ്ടെത്താൻ ഇന്റർപോൾ വഴി ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നടപടികളിലാണ് പൊലീസ്. 13 അംഗ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരത്തെ കേസിൽ പൂജപ്പുര പൊലീസ് പ്രാഥമിക അന്വേഷണം നടത്തുകയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.

Advertisement
Advertisement