അവയവക്കടത്ത് ; 2 പരാതി ലഭിച്ചു

Saturday 22 June 2024 12:00 AM IST

തിരുവനന്തപുരം: അവയവക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് പരാതികൾ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.എറണാകുളത്തെ ആശുപത്രിക്ക് അവയവക്കടത്തുമായി ബന്ധമുണ്ടെന്ന മലപ്പുറം സ്വദേശിയുടെ പരാതിയും തിരുവനന്തപുരത്ത് അനധികൃത അവയവമാറ്റ ശസ്ത്രക്രിയ നടന്നുവെന്ന പരാതിയുമാണിത്.

ആദ്യകേസ് നെടുമ്പാശേരി പൊലീസിന്റെയും രണ്ടാമത്തേത് പൂജപ്പുര പൊലീസിന്റെയും അന്വേഷണത്തിലാണ്.നെടുമ്പാശേരി കേസിൽ മൂന്നു പേർ അറസ്റ്റിലായിട്ടുണ്ട്. മുഖ്യസൂത്രധാരനായ മധു ജയകുമാർ എന്നയാൾക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ ഇന്റർപോൾ മുഖേന നടപടി സ്വീകരിച്ചിട്ടുണ്ട്.

സാക്ഷ്യപത്രം

ഒഴിവാക്കും

അവയവദാനത്തിൽ ദാതാവിന്റേയും സ്വീകർത്താവിന്റേയും വിവരങ്ങൾ ജനപ്രതിനിധി സാക്ഷ്യപ്പെടുത്തുന്നത് ഒഴിവാക്കി പകരം സംവിധാനമേർപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. അവയവ സ്വീകർത്താവിന് ഏകീകൃത തിരിച്ചറിയൽ രേഖ പരിഗണനയിലാണ്.അവയവദാനത്തിൽ പണമിടപാടോ ഇടനിലക്കാരെയോ കണ്ടെത്തിയാൽ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കുന്ന തരത്തിൽ നിയമനടപടി സ്വീകരിക്കും.

സംസ്ഥാനത്ത് 49 അംഗീകൃത അവയവമാറ്റ ശസ്ത്രക്രിയ കേന്ദ്രങ്ങളാണുള്ളത്. ഇവിടങ്ങളിൽ കെ- സോട്ടോ ഓഡിറ്റ് നടത്തുന്നുണ്ട്. അവയവത്തിനായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കെ മരണമടയുന്നവർക്ക് രജിസ്‌ട്രേഷൻ ഫീസ് തിരികെ നൽകുന്നത് പരിഗണനയിലാണ്. കഴിഞ്ഞ അഞ്ചു വർഷത്തിൽ സംസ്ഥാനത്തെ മരണനാന്തര അവയവദാനം പത്തു ശതമാനത്തിൽ താഴെയാണ്.

റേഷൻകട ലൈസൻസിൽ സംവരണം ഉറപ്പാക്കും

തിരുവനന്തപുരം: റേഷൻകട ലൈസൻസ് അനുവദിക്കുമ്പോൾ സംവരണം ഉറപ്പാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ പറഞ്ഞു. പട്ടികജാതി- 8%, പട്ടികവർഗ്ഗം-2%, ഭിന്നശേഷിക്കാർ-5%, വനിതകൾ-20% എന്നിങ്ങനെ പുതിയ വിജ്ഞാപനമിറക്കുമ്പോൾ സംവരണം ഉറപ്പാക്കും. പാലക്കാട് ജില്ലയിൽ പട്ടികജാതി-4%, പട്ടികവർഗ്ഗം-1%, ഭിന്നശേഷി-4%, വനിത-12% സംവരണം ഇനിയും ഉറപ്പാക്കാനുണ്ടെന്നും കെ.ശാന്തകുമാരിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.

4. 60ലക്ഷം പുതിയ റേഷൻ കാർഡുകൾ

തിരുവനന്തപുരം: ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 460956 പുതിയ റേഷൻ കാർഡുകൾ അനുവദിച്ചതായി മന്ത്രി ജി.ആർ. അനിൽ നിയമസഭയെ അറിയിച്ചു. 104237 കാർഡുകൾ മുൻഗണനാവിഭാഗത്തിലും 348927 എണ്ണം പൊതുവിഭാഗം സബ്സിഡി ഇനത്തിലും 7792 എണ്ണം നോൺ സബ്സിഡി പൊതുവിഭാഗത്തിലുമാണ്. 422215 കാർഡുകൾ തരംമാറ്റി നൽകിയിട്ടുണ്ട്. ഇതിൽ 42905 കാർഡുകൾ എ.എ.വൈ വിഭാഗത്തിലും 379310 കാർഡുകൾ മുൻഗണനാ വിഭാഗത്തിലുമാണ്. 19817 കാർഡുകൾ മുൻഗണനയിലേക്ക് മാറ്റാൻ അനുമതി നൽകിയിട്ടുണ്ട്.
സപ്ളൈകോ
വിറ്രുവരവിൽ ഇടിവ്
സപ്ളൈകോ വഴി സബ്സിഡി സാധനങ്ങളുടെ വിറ്റുവരവിൽ മുൻവർഷത്തിൽ നിന്ന് 361.94 കോടിയുടെ ഇടിവ് വന്നു.
2023-24 വർഷത്തിൽ സബ്സിഡി സാധനങ്ങളുടെ വിറ്റുവരവ് 479.29 കോടിയായിരുന്നു. 2022-23 ൽ ഇത് 841.23 കോടിയും 2021-22 ൽ 526.16 കോടിയുമായിരുന്നു. 2023-24 ൽ സബ്സിഡിയിലൂടെ 346.534 കോടിയുടെ ആനുകൂല്യം ജനങ്ങൾക്ക് ലഭ്യമായി. 2022-23 ൽ ഇത് 585.97 കോടിയും 2021-22 ൽ 270.68 കോടിയുമായിരുന്നെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.

Advertisement
Advertisement