സോഷ്യൽമീഡിയ ഇൻഫ്ളുവൻസറുടെ മരണം@ ഗർഭച്ഛിദ്രത്തിനുശേഷവും വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു

Saturday 22 June 2024 2:18 AM IST

തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിന് ശേഷവും പ്രതിയായ ബിയോയ് പീഡിപ്പിച്ചു.

അടുത്തിടെ പിണങ്ങിയപ്പോൾ സുഹൃത്തുക്കളുടെ സഹായത്തോടെ പ്രതി പെൺകുട്ടിയെ സമൂഹമാദ്ധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി. ഇതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.

ഇതോടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പെൺകുട്ടി പഠിച്ചിരുന്ന സ്കൂൾ കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയ, ടാറ്റു സംഘങ്ങളിൽപ്പെട്ടവരാണ് ബിനോയിയും സുഹൃത്തുക്കളുമെന്നാണ് വിവരം. പ്രമോഷൻ ഷൂട്ടിന്റെ പേരിൽ വർക്കലയിലെ റിസോർട്ടിൽ എത്തിച്ചായിരുന്നു ആദ്യം പീഡിപ്പിച്ചത്. തുടർന്നാണ് ഗർഭച്ഛിദ്രത്തിനുള്ള ഗുളിക നൽകിയത്. പെൺകുട്ടി ഈ സമയം പ്രായപൂർത്തിയായിരുന്നില്ല. തുടർന്ന് പലതവണ സുഹൃത്തുക്കളുടെ വീട്ടിൽ ഉൾപ്പെടെ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കണ്ടെത്തൽ. ഇരുവരും ഒന്നിച്ച് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും വീഡിയോകൾ ചെയ്തിരുന്നു. ഇതിന്റെ മറവിലായിരുന്നു പീഡനം.

പൊലീസ് കസ്റ്റഡിയിലുള്ള ബിയോയിയെ വർക്കലയിലെ റിസോർട്ടിലും ഇയാളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും എത്തിച്ച് തെളിവെടുക്കുന്ന നടപടികൾ ആരംഭിച്ചു.

പ്രതി പെൺകുട്ടിയുമായി പോകാൻ ഉപയോഗിച്ച വാഹനം കണ്ടെത്താനുണ്ട്. പ്രതി പെൺകുട്ടിക്ക് മരുന്ന് വാങ്ങി നൽകിയതിന്റെ തെളിവുകളും ശേഖരിക്കുന്നുണ്ട്. പ്രതിയുടെ ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനയക്ക്

അയച്ചിട്ടുണ്ട്. ഈ മാസം 10ന് രാത്രിയാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.16ന് മരിച്ചു. ഫോണിൽ നിന്നും ആത്മഹത്യാകുറിപ്പിൽ നിന്നുമാണ് ബിനോയ്ക്ക് എതിരായ തെളിവുകൾ ലഭിച്ചത്.

Advertisement
Advertisement