മഴ ശക്തം ; നദികളിൽ ജലനിരപ്പ് ഉയർന്നു

Thursday 27 June 2024 12:33 AM IST

പത്തനംതിട്ട : നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് സമീപത്തായതിനാൽ പ്രളയസാദ്ധ്യത മുന്നറിയിപ്പുകൾ നൽകിത്തുടങ്ങി.
പമ്പാനദിയിൽ അയിരൂരിൽ ഇന്നലെ 8.34 മീറ്ററും മാരാമണ്ണിൽ 6.76 മീറ്ററുമായിരുന്നു ജലനിരപ്പ്. ആറന്മുളയിൽ 6.4 മീറ്റർ, മാലക്കര 5.05 മീറ്റർ എന്നിങ്ങനെയാണ് ജലനിരപ്പ്. മണിമലയാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്. കല്ലൂപ്പാറയിൽ ഇന്നലെ 6.63 മീറ്ററിൽ ജലനിരപ്പെത്തി. വള്ളംകുളത്ത് 5.07 മീറ്റർ രേഖപ്പെടുത്തി. മണിമലയിൽ തലേന്നുള്ള കണക്കിൽ നിന്ന് രണ്ട് മീറ്റർവരെ ജലനിരപ്പുയർന്നു. പമ്പയിൽ 2.5 മീറ്റർവരെ ജലനിരപ്പുയർന്നു. മണിമലയിലെ ജലനിരപ്പ് ആറു മീറ്ററിലെത്തുമ്പോൾ അപകട മുന്നറിയിപ്പുകൾ നൽകാറുണ്ട്.അച്ചൻകോവിലാറ്റിൽ കോന്നിയിൽ 20.1 മീറ്ററാണ് ജലനിരപ്പ്. കല്ലേലിയിൽ 31.06 മീറ്ററും തുമ്പമണ്ണിൽ 9.65 മീറ്ററുമാണ് ജലനിരപ്പ്. കോന്നി മേഖലയിൽ നദിയുടെ ആഴം കൂടിയതിനാലാണ് ജലനിരപ്പ് ഇത്തരത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

കോസ്‌വേകൾ വെള്ളത്തിൽ

റാന്നി : മൂന്ന് ദിവസമായി തുടരുന്ന മഴയിൽ കുരുമ്പൻമുഴി, അറയാഞ്ഞിലിമൺ, മുക്കം കോസ്‌വേകൾ വെള്ളത്തിനടിയിൽ. പമ്പാനദിയിലെ ജലനിരപ്പ് ഇന്നലെ വലിയതോതിൽ ഉയർന്നിരുന്നു. വൈകിട്ടോടെ നേരിയ തോതിൽ ജലനിരപ്പ് കുറഞ്ഞെങ്കിലും ശക്തമായ മഴ തുടരുന്നതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ആശങ്കയിലാണ്. അറയാഞ്ഞിലിമൺ കോസ്‌വേ വെള്ളത്തിനടിയിലാകുമ്പോൾ പ്രദേശത്തെ 400 ഓളം കുടുംബങ്ങൾ പൂർണമായും ഒറ്റപ്പെടുന്ന സ്ഥിതിയാണ്. മുക്കം, കുരുമ്പൻമുഴി കോസ് വേകളിൽ വെള്ളം കയറിയാലും ജനങ്ങൾക്ക് മറ്റു പാതകളിലൂടെ പുറംനാടുകളുമായി ബന്ധപ്പെടാനാവും.

വെണ്ണിക്കുളത്ത് രണ്ട് 
കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു
മല്ലപ്പള്ളി : മണിമലയാർ കരകവിഞ്ഞ് താലൂക്ക് പ്രദേശത്ത് വെള്ളപ്പൊക്കഭീതി. പുറമറ്റം പഞ്ചായത്തിലെ വെണ്ണിക്കുളം എടത്തറ കോളനിയിലെ നാല് വീടുകളിൽ വെള്ളം കയറി. രണ്ടു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വേലംപറമ്പ് വീട്ടിൽ ശാന്തിനി തമ്പി, ദാമോദരൻ, സി.ടി.ബാലകൃഷ്ണൻ, അഞ്ജന ദീപക് എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. മല്ലപ്പള്ളി തഹസിൽദാർ ബിനുരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ, പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാർ, വില്ലേജ് ഓഫീസർ ദിവ്യ കോശി എന്നിവർ സ്ഥലം സന്ദർശിച്ചു. 
ജലനിരപ്പ് കുറഞ്ഞില്ലെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് തഹസിൽദാർ അറിയിച്ചു. മഴ ശക്തിപ്പെട്ടതോടെ മണിമലയാറ്റിലെ ജലനിരപ്പ് പത്ത് അടിയോളം ഉയർന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
പത്തനംതിട്ട : കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലയിൽ അതിശക്തമായ മഴ മുന്നറിയിപ്പ് (ഓറഞ്ച് അലർട്ട്) പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ അവധി പ്രഖ്യാപിച്ചു. എന്നാൽ പൊതുപരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റം ഉണ്ടാകില്ല.

Advertisement
Advertisement