ജീവിതത്തിലേക്ക് മടങ്ങാൻ കൊതിച്ച് ഈ അമ്മയും മകനും

Thursday 27 June 2024 12:22 AM IST
അസുഖ ബാധിതരായ അമ്മയും മകനും

പരവൂർ: അമ്മയ്ക്ക് കരൾ രോഗവും തൊണ്ടയിൽ ക്യാൻസറും, അഞ്ചു വയസുള്ള മകന് ഹൃദ്രോഗം... വീടിന്റെ നാഥനെ നേരത്തേതന്നെ മരണം കവർന്നതോടെ, അനാഥരായ ഈ അമ്മയും മകനും ജീവിതത്തിലേക്ക് മടങ്ങിവരണമെങ്കിൽ കരുണ വറ്റാത്തവരുടെ കാരുണ്യം നിറയെ വേണം.

പരവൂർ പറ്റിങ്ങൽ പാമ്പരംതൊടി സന്ധ്യ നിവാസിൽ സന്ധ്യയും (36) മകനുമാണ് ചികിത്സയ്ക്ക് വഴിയില്ലാതെ വലയുന്നത്. സന്ധ്യ തിരുവനന്തപുരം ആർ.സി.സിയിലെയും കുഞ്ഞ് തിരുവനന്തപുരം എസ്.എ.ടിയിലെയും ചികിത്സയിലാണ്. ഭർത്താവ് മരിച്ചതോടെ അമ്മ മാത്രമാണ് കൂട്ട്. ലോട്ടറി കച്ചവടത്തിൽ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനമാണ് ഇവരുടെ ജീവിത മാർഗ്ഗം. ഭാരിച്ച ചിലവിനെ തുടർന്ന് ഉപജീവനമാർഗ്ഗവും അതോടൊപ്പം ചികിത്സയും മുടങ്ങി. പലതവണ ചികിത്സ സഹായം സംഘടിപ്പിച്ചു കൊടുത്ത പരവൂർ പൊലീസ് സ്റ്റേഷനിലെ മുൻബീറ്റ് ഓഫീസറിറെ സന്ധ്യ സഹായത്തിനായി സമീപിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ഇടപെടലിലൂടെ സന്ധ്യയ്ക്ക് പോളച്ചിറ ഗോപിനാഥൻ പിള്ളയുടെ സ്മരണയ്ക്കായി, പ്രവാസിയായ മകൻ സാബു നായർ നൽകിയ തുക വാർഡ് മെമ്പർ സിന്ധുവിന്റെ സാന്നിദ്ധ്യത്തിൽ കൈമാറിയിരുന്നു. ഇന്ത്യൻ ബാങ്ക് പരവൂർ ബ്രാഞ്ചിൽ (550) സന്ധ്യയുടെ പേരിൽ അക്കൗണ്ട് ഉണ്ട്. നമ്പർ: എ.സി 7363821140.

ഐ.എഫ്.എസ് കോഡ്: IDIB000P023. ഫോൺ: 9526643302

Advertisement
Advertisement