നീറ്റ് പി.ജി പരീക്ഷാകേന്ദ്രം: നിവേദനം നൽകി കേരളാ എം.പിമാർ
ന്യൂഡൽഹി: നീറ്റ് പി.ജിക്ക് കേരളത്തിലെ വിദ്യാർത്ഥികൾക്ക് ആന്ധ്രയിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചതിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ എം.പിമാർ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയെ കണ്ട് നിവേദനം നൽകി. കേരളത്തിലോ അയൽ സംസ്ഥാനങ്ങളിലോ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കണമെന്ന് അറിയിച്ചു. റെയിൽവേ ടിക്കറ്റ് ലഭ്യമല്ലെന്നും വിമാനനിരക്ക് കൂടുതലാണെന്നും എം.പിമാർ ചൂണ്ടിക്കാട്ടി. എല്ലാ സഹകരണവും നദ്ദ ഉറപ്പുനൽകി. എം.പിമാരായ അടൂർ പ്രകാശ്, അബ്ദുൾ സമദ് സമദാനി, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, ശശി തരൂർ, ആന്റോ ആന്റണി, ബെന്നി ബെഹനാൻ, കെ.രാധാകൃഷ്ണൻ, ഡീൻ കുര്യാക്കോസ് എന്നിവരാണ് നിവേദനം നൽകിയത്.
സുപ്രീംകോടതി നിർദ്ദേശം ( ഡെക്ക് )
നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ
ക്യാമറ നിരീക്ഷണം വേണം
ന്യൂഡൽഹി:നീറ്റ് യു. ജി. പരീക്ഷയുടെ സുരക്ഷ ഉറപ്പാക്കാൻ പരീക്ഷാകേന്ദ്രങ്ങളിൽ ക്യാമറാ നിരീക്ഷണവും റെക്കോഡിഗും തത്സമയ നിരീക്ഷണവും ഉൾപ്പെടെ നിർദ്ദേശിച്ച് സുപ്രീംകോടതി. കഴിഞ്ഞ നീറ്റ് പരീക്ഷയിൽ ദേശീയ ടെസ്റ്റിംഗ് ഏജൻസിയുടെ ( എൻ.ടി. എ) പിഴവുകളും മൂന്നംഗ ബെഞ്ചിന്റെ വിധിയിൽ എണ്ണിപ്പറഞ്ഞു.
കോടതിയുടെ മറ്റ് നിർദ്ദേശങ്ങൾ
പരീക്ഷാനടത്തിപ്പിന് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ വേണം
പരീക്ഷാകേന്ദ്രം അനുവദിക്കുന്നതിലെ നടപടിക്രമങ്ങൾ പരിശോധിക്കണം
ചോദ്യപേപ്പർ പൂട്ടുള്ള വാഹനങ്ങളിൽ കൊണ്ടുപോകണം. വാഹനങ്ങളെ തത്സമയം ട്രാക്ക് ചെയ്യണം
ചോദ്യപേപ്പർ ചോർത്തി ഡിജിറ്റലായി അയയ്ക്കുന്നത് തടയാൻ ചോദ്യപേപ്പറിൽ ഡിജിറ്റൽ വാട്ടർ മാർക്കിംഗ് വേണം. എവിടെനിന്നാണ് ചോർന്നതെന്ന് ഇതിലൂടെ കണ്ടെത്താം.
ആൾമാറാട്ടം കണ്ടെത്താൻ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കണം
എൻ.ടി. എയുടെ പിഴവുകൾ
ചോദ്യപേപ്പറുകൾ ഇ-റിക്ഷകളിൽ കൊണ്ടുപോയി
സ്വകാര്യ കൊറിയർ സേവനം ഉപയോഗിച്ചു
പരീക്ഷയ്ക്ക് ശേഷം ഒ.എം.ആർ ഷീറ്രുകൾ സീൽ ചെയ്യാൻ സമയം നിശ്ചയിച്ചില്ല
അങ്ങനെ ഒ.എം.ആർ ഷീറ്രുകളിൽ തിരിമറിക്ക് അവസരമുണ്ടാക്കി
12 സെന്ററുകളിൽ ശരിയായ ചോദ്യപേപ്പറല്ല നൽകിയത്
എസ്.ബി.ഐയിൽ സൂക്ഷിച്ചവ നൽകേണ്ടിടത്ത് കാനറാ ബാങ്കിൽ സൂക്ഷിച്ചവ നൽകി
ശിവഗിരിയിൽ ബലിതർപ്പണം തുടങ്ങി
ശിവഗിരി : ശിവഗിരിയിൽ പുലർച്ചെ മുതൽ ബലിതർപ്പണ ചടങ്ങുകൾ തുടങ്ങി. സന്യാസി ശ്രേഷ്ഠരും ബ്രഹ്മചാരികളും വൈദികരും കാർമ്മികത്വം വഹിച്ചു. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ വൈദികാചാര്യൻ കൂടിയായ സ്വാമി ശിവനാരായണതീർത്ഥ തുടങ്ങിയവർ നേതൃത്വം നൽകി. ശിവഗിരിയിൽ ശാരദാമഠത്തിലും വൈദിക മഠത്തിലും പർണ്ണശാലയിലും ബോധാനന്ദ സ്വാമി സമാധി മണ്ഡപത്തിലും മഹാസമാധി പീഠത്തിലും തിരക്കില്ലാതെ ഭക്തർക്ക് ദർശനം നടത്തുന്നതിനുള്ളക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.