നീറ്റ് പി.ജി: കേരളത്തിലടക്കം പരീക്ഷാകേന്ദ്രങ്ങൾ

Monday 05 August 2024 12:00 AM IST

ന്യൂഡൽഹി: നീറ്റ് പി.ജി പരീക്ഷ എഴുതാൻ ആന്ധ്രാപ്രദേശിൽ പരീക്ഷാകേന്ദ്രം ലഭിച്ച കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രതിഷേധം ഫലം കണ്ടു. വിശാഖപട്ടണവും ഹൈദരാബാദും ലഭിച്ച മലയാളി പരീക്ഷാർത്ഥികൾക്ക് കേരളത്തിലും സമീപ സംസ്ഥാനങ്ങളിലുമായി പരീക്ഷാകേന്ദ്രങ്ങൾ മാറ്റി നിശ്‌ചയിച്ചു. നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷന്റെ ഇതുസംബന്ധിച്ച ഇ മെയിൽ സന്ദേശങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിച്ചു തുടങ്ങി. പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചതിലെ അപാകത പരിഹരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ കേരളത്തിലെ എം.പിമാർക്കും മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനും ഉറപ്പു നൽകിയിരുന്നു.

ശിവഗിരിയിൽ ബലിതർപ്പണം: ഇന്നലെയും ഒട്ടേറെപ്പേരെത്തി

ശിവഗിരി : ശിവഗിരിയിൽ ഇന്നലെയും ബലിതർപ്പണത്തിനായി ഒട്ടേറെപ്പേരെത്തി. നിത്യേന ശിവഗിരിയിൽ ആരാധനയ്ക്ക് തുടക്കം കുറിക്കുന്ന പർണ്ണശാലയുടെ മുന്നിലായിരുന്നു ചടങ്ങുകൾ. ഇവിടെ എന്നും ബലിതർപ്പണമുള്ളതിനാൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വിശ്വാസികളെത്താറുണ്ട്. ഗുരുദേവവിരചിത മന്ത്രം ഉരുവിട്ടുള്ള ഹോമവും പുണ്യഗ്രന്ഥങ്ങൾ പാരായണം ചെയ്തുളള പ്രാർത്ഥനയും വെളുപ്പിന് നാലരയ്ക്ക് ആരംഭിക്കും. മഹാഗുരുപൂജ നിർവ്വഹിക്കാനെത്തി ശിവഗിരിയിൽ താമസിക്കുന്നവരും ദർശനത്തിനെത്തുന്ന മറ്റു ഭക്തരുമായി ദിവസവും ഈ വിശേഷാൽ ആരാധനയിൽ നിരവധിപേർ പങ്കെടുക്കാറുണ്ട്. ഇന്നലെ ബലിതർപ്പണ ചടങ്ങുകൾക്ക് സ്വാമി ശിവനാരായണ തീർത്ഥ, രാമാനന്ദൻ ശാന്തി, ഉണ്ണിശാന്തി തുടങ്ങിയവർ കാർമ്മികത്വം വഹിച്ചു.

പണ്ഡിറ്റ് എൻ. കൃഷ്ണൻ ചരമവാർഷികം ഇന്ന്

തിരുവനന്തപുരം: അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവും സ്വാതന്ത്ര്യസമര സേനാനിയും പൗരസ്ത്യ ഭാഷാദ്ധ്യാപക സംഘടനയുടെ സ്ഥാപക വൈസ് പ്രസിഡന്റും മയ്യനാട് ഹൈസ്കൂൾ അദ്ധ്യാപകനുമായിരുന്ന പണ്ഡിറ്റ് എൻ. കൃഷ്ണന്റെ 71-ാം ചരമവാർഷികാചരണം ഇന്ന് നടക്കും. ചാത്തന്നൂർ ഈറംവിളയിൽ വിവിധ പരിപാടികളും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും സംഘടിപ്പിച്ചിട്ടുണ്ട്.

യുവ‌ജന കമ്മിഷനിൽ കൗൺസലേഴ്സ്

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽപെട്ടവരുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ അതിജീവിക്കുന്നതിനായി സംസ്ഥാന യുവജന കമ്മിഷൻ ആരംഭിച്ച കൗൺസലിംഗ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. ദുരന്തത്തിൽ ഉറ്റവരെയും സമ്പത്തും നഷ്ടപ്പെട്ടവർക്കുണ്ടാകുന്ന മാനസികാസ്വാസ്ഥ്യങ്ങൾക്ക് കൗൺസലിംഗ്, തെറാപ്പി, മെഡിറ്റേഷൻ എന്നിവയിലൂടെ ശാക്തീകരണം നൽകുകയാണ് പദ്ധതി. യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള സന്നദ്ധ പ്രവർത്തകർക്ക് ksyc.kerala.gov.in ലുള്ള http://forms.gle/SAw3rDnwdBPW1rme9 ഗൂഗിൾഫോം ലിങ്കിലൂടെ അപേക്ഷിക്കാം.

ചങ്ങമ്പുഴ സ്മാരക
പ്രബന്ധമത്സരം

കൊച്ചി: ചങ്ങമ്പുഴയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല കോളേജ് വിദ്യാർത്ഥികൾക്കും ഗവേഷണ വിദ്യാർത്ഥികൾക്കുമായി 'പി. ഭാസ്‌കരന്റെ സർഗ പ്രപഞ്ചം" എന്ന വിഷയത്തിൽ പ്രബന്ധ മത്സരം സംഘടിപ്പിക്കും. മികച്ച പ്രബന്ധത്തിന് 10,001 രൂപയും പ്രശസ്തിപത്രവും നൽകും. സെപ്തംബർ 25ന് മുമ്പായി changampuzha.epy@gmail.com വിലാസത്തിൽ പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം സഹിതം അയയ്ക്കണം. ഫോൺ: 8078156791

Advertisement
Advertisement