ഗ്രൗണ്ടിൽ കുഴഞ്ഞുവീണ ഫുട്ബാൾ താരം മരിച്ചു
സാവോപോളോ: കഴിഞ്ഞയാഴ്ച നടന്ന കോപ്പ ലിബർട്ടഡോസ് ഫുട്ബാൾ ടൂർണമെന്റിലെ മത്സരത്തിനിടെ കുഴഞ്ഞുവീണ് വെന്റിലേറ്ററിലായിരുന്ന ഉറുഗ്വേ താരം ഹുവാൻ ഇസ്‌ക്വിയർദോ മരണത്തിന് കീഴടങ്ങി. യാണ് കുഴഞ്ഞുവീണത്. ബ്രസീലിയൻ ക്ലബ് നസിയോണലിന്റെ പ്രതിരോധ താരമായ ഇരുപത്തേഴുകാരൻ സാവോപോളോയ്‌ക്കെതിരായ മത്സരത്തിനിടെയാണ് കുഴഞ്ഞുവീണത്.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയതായിരുന്നു ഇസ്‌ക്വിയർദോ. 84-ാം മിനിട്ടിൽ ക്രമരഹിതമായ ഹൃദയമിടിപ്പിനെത്തുടർന്ന് ഗ്രൗണ്ടിൽ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
2018ൽ സെറോ ക്ലബ്ബിലാണ് ഇസ്‌ക്വിയർദോ തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. പിറ്റേ വർഷം പെണറോളിലേക്ക് കൂടുമാറി. തുടർന്ന് മോണ്ടിവിഡിയോ വാണ്ടറേഴ്‌സിലേക്കും 2022ൽ നസിയോണലിലേക്കും മാറി. അതിനുശേഷം ലിവർപൂളിന്റെ ലോക്കൽ ക്ലബ്ബിൽ മത്സരിച്ച അദ്ദേഹം അവിടെ മിന്നും പ്രകടനം നടത്തി. നസിയോണലിലേക്ക് ഈവർഷം വീണ്ടും മടങ്ങിയെത്തി. ക്ലബ്ബിൽ 23 മത്സരങ്ങള്‍ കളിച്ച താരം ഒരു ഗോൾ നേടിയിട്ടുണ്ട്.