മലയാളി സ്ത്രീകൾ സാരിയുടുക്കാൻ പഠിച്ചത് ആരിൽ നിന്ന്?, ഉത്തരമിതാ

Thursday 02 January 2025 2:09 AM IST

കൊച്ചി: മലയാളികൾ സാരിയുടുക്കാൻ പഠിച്ചത് ആരിൽ നിന്നെന്ന് സംശയമുണ്ടോ? ഗോവക്കാരിൽ നിന്നത്രെ... 16-ാം നൂറ്റാണ്ടിൽ ഗോവയിൽ നിന്ന് പോർട്ടുഗീസ് അധിനിവേശവും വംശഹത്യയും കാരണം പാലായനം ചെയ്ത് കേരളത്തിലെത്തിയ കൊങ്കണികളും കുടുംബികളുമാണ് സാരിയും ഒപ്പം കൊണ്ടുവന്നത്. ഗോവയിൽ ഉപയോഗിച്ചിരുന്ന വസ്ത്രം ഇവിടെ പ്രചരിപ്പിക്കുവാനായി ഇക്കൂട്ടർ ഉത്സാഹിച്ചു. മേൽമുണ്ട് ധരിക്കാൻ അവകാശമില്ലാത്ത കാലത്ത് ആ അവകാശം സ്ഥാപിച്ചെടുക്കാൻ കൂടിയായിരുന്നു പ്രചാരണം. അതിന്റെ ഭാഗമായി സാരിനൃത്തം വരെ അവർ ആവിഷ്കരിച്ചു.

ഗോവയിൽ നിന്ന് വന്ന് മലയാളികളായി മാറിയവരുടെ സാംസ്കാരിക തനിമയെക്കുറിച്ച് അറിയാൻ കലാ,സാംസ്‌കാരിക സംഘടനായ 'എക്‌മേളി" ഇന്ന് കലാമേള തന്നെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സംഘടിപ്പിക്കുന്നുണ്ട് . മൂന്നു മണിമുതലാണ് പരിപാടി. പോർട്ടുഗീസ് അധിനിവേശത്തിൽ ഗോവയിൽ അനുഭവിച്ച ദുരന്തങ്ങൾ ഗൗഢ സാരസ്വത ബ്രാഹ്മണ സമാജം 'ഫോദ്ധോ അനി ഫോഡ്ദോ" എന്ന ലഘു നാടകമായി ആവിഷ്കാരിക്കും. മുൻ സിൻഡിക്കറ്റ് ബാങ്ക് ചെയർമാൻ എൻ.കാന്തകുമാർ ഉദ്ഘാടനം ചെയ്യും.

 സാരീ ഡാൻസ്

വർണശബളമായ സുന്ദരനൃത്തരൂപം. 11 സ്ത്രീകൾ ചേർന്ന് സാരിയും ആഭരണങ്ങളും ഉടുത്ത് ഡാൻസ് ചെയ്ത് സാരി കൊണ്ട് താമര, ചിത്രശലഭം, സീതയുടെ കുടിൽ, മയിൽ, മഹാവിഷ്ണുവിന്റെ അനന്തശയനം, മഹാവിഷ്ണുവിന്റെ ചക്രം, അർജുനന്റെ രഥം എന്നിവ നൃത്തരൂപേണ ഒരുക്കും

ഫുഗ്ഡോ ഡാൻസ്

ഗോവയിലെ കുടുംബി സമുദായത്തിന്റെ പരമ്പരാഗത നൃത്തരൂപം. ശരീര ഭാരം കൂടിയ പെൺകുട്ടിയെയും അവളുടെ ആഭരണങ്ങളെയും വർണ്ണിക്കുകയാണ്. കുടുംബികളുടെ പുരാതന സംഗീത രൂപമായ ഫുഗ്ടോയിൽ. ഈശ്വരന് സമർപ്പിക്കുന്ന പുഷ്പവൃഷ്ടിയും നൃത്തത്തിന്റെ ഭാഗം.

 പരിപാടികൾ

സാരി ഡാൻസ്

 ഫുഗ്ഡോ ഡാൻസ്

 'ഫോദ്ധോ അനി ഫോഡ്ദോ" ലഘുനാടകം

കൊങ്കിണി നാടോടി ഗാനങ്ങൾ

കൊങ്കിണി മിമിക്രി