'മോഹൻലാൽ അഭിമുഖത്തിൽ പറഞ്ഞത് തിരുത്തണം, പ്രസ്താവന തെറ്റിദ്ധാരണമൂലം'

Tuesday 25 March 2025 10:47 PM IST

പത്തനംതിട്ട; ശബരിമലയിൽ ദർശനം നടത്തിയപ്പോൾ മമ്മൂട്ടിക്ക് വേണ്ടി നടത്തിയ വഴിപാട് വിവരം പുറത്തായത് സംബന്ധിച്ച ചലച്ചിത്ര നടൻ മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നും തിരുത്തണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു. വഴിപാട് വിവരങ്ങൾ ദേവസ്വം ഉദ്യോഗസ്ഥർ പരസ്യപ്പെടുത്തിയതായി മോഹൻലാൽ ഒരു അഭിമുഖത്തിൽ പരാമർശിച്ചിരുന്നു. 

വഴിപാട് രസീതിലെ വിവരങ്ങൾ പരസ്യപ്പെടുത്തിയത് ദേവസ്വം ഉദ്യോഗസ്ഥരല്ല. വഴിപാട് ഒടുക്കുമ്പോൾ കൗണ്ടർ ഫോയിൽ മാത്രമാണ് ദേവസ്വം സൂക്ഷിക്കുക. രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തുന്ന ആൾക്ക് കൈമാറും. വഴിപാട് നടത്താൻ മോഹൻലാൽ ചുമതലപ്പെടുത്തിയ ആൾക്കും രസീത് കൈമാറിയിട്ടുണ്ട്. ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയുമില്ലെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.