മുഖം തകർത്ത് മൃഗീയത, ക്രൂരത യുവ അഭിഭാഷകയോട്, സീനിയർ അഭിഭാഷകൻ ഒളിവിൽ, സംഭവം വഞ്ചിയൂർ വക്കീൽ ഓഫീസിൽ

Wednesday 14 May 2025 4:18 AM IST

തിരുവനന്തപുരം: യുവ അഭിഭാഷകയോട് സീനിയർ അഭിഭാഷകൻ കാട്ടിയ കൊടുംക്രൂരതയുടെ ചിത്രം ദൃശ്യമാദ്ധ്യമങ്ങളിൽ കണ്ട് നടുങ്ങി നിൽക്കുകയാണ് കേരളം.

അകാരണമായി ജോലിയിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് ചോദിച്ചതിനായിരുന്നു മൃഗീയത. കൈകൊണ്ടും നിലംതുടയ്ക്കുന്ന മോപ്പ് സ്‌റ്റിക്കുകൊണ്ടുമുള്ള അടിയേറ്റ് അഭിഭാഷകയുടെ മുഖം കലങ്ങി. മുഖമാകെ ചതഞ്ഞ് നീരുവന്ന് വീങ്ങി. വലതുകണ്ണിനും താടിയെല്ലിനും സാരമായി പരിക്കേറ്റു. കണ്ണിനുതാഴെ നേരിയ പൊട്ടലുണ്ടായി. തിരുവനന്തപുരം വഞ്ചിയൂർ ജില്ലാ കോടതിയിലെ അഭിഭാഷക പാറശാല കോട്ടവിള പുതുവൽപുത്തൻ വീട്ടിൽ ജെ.വി.ശ്യാമിലിയാണ് (26) മർദ്ദനത്തിനിരയായത്. 6 മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ് ശ്യാമിലി. സഹപ്രവർത്തകർ നോക്കിനിൽക്കെയാണ് ഇതൊക്കെ നടന്നത്.

സീനിയർ അഭിഭാഷകൻ പൂന്തുറ സ്വദേശി അഡ്വ. ബെയ് ലിൻ ദാസാണ് മർദ്ദിച്ചത്. പ്രതിഷേധം വ്യാപകമായതോടെ ഇയാൾ ഒളിവിൽപോയി. ബാർ അസോസിയേഷൻ ഇയാളെ സസ്‌പെൻഡ് ചെയ്തു. വഞ്ചിയൂർ പൊലീസ് കേസെടുത്തു. ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശ്യാമിലി വിദഗ്ദ്ധ ചികിത്സയ്‌ക്കായി ഇന്ന് മെഡിക്കൽ കോളേജിലെത്തും.

വഞ്ചിയൂർ ത്രിവേണി ആശുപത്രി റോഡിലെ മഹാറാണി ബിൽഡിംഗിലെ ബെയ് ലിൻ ദാസിന്റെ വക്കീൽ ഓഫീസിൽ ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. മുഖത്തടക്കം ക്രൂരമായി മർദ്ദിക്കുമ്പോഴും ഓഫീസിലുണ്ടായിരുന്ന സഹ അഭിഭാഷകർ അനങ്ങിയില്ല. തടയാനും ശ്രമിച്ചില്ല. അഭിഭാഷക അറിയിച്ചതിനെ തുടർന്ന് എത്തിയ എച്ച്.ഡി.എഫ്.സി ബാങ്ക് ജീവനക്കാരനായ ഭർത്താവ് ഷൈനും ബന്ധുക്കളും ജില്ലാ ഗവ. പ്ളീഡർ അഡ്വ. ഗീനാകുമാരിയും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചതും പൊലീസിൽ വിവരമറിയിച്ചതും. ബെയ് ലിൻ ഇതിനുമുൻപും മോശമായി പെരുമാറുകയും മർദ്ദിക്കുകയും ചെയ്തിട്ടുണ്ടെന്ന് ശ്യാമിലി പറഞ്ഞു.

അടിച്ചത് മോപ്പ് സ്റ്റിക്ക് കൊണ്ട്

ശ്യാമിലി പ്രസവം കഴിഞ്ഞ് മൂന്നുമാസം മുൻപാണ് തിരികെ ജോലിക്കെത്തിയത്. മൂന്നര വർഷമായി ജൂനിയറായി പ്രാക്ടീസ് ചെയ്യുന്ന ശ്യാമിലിയെ പുറത്താക്കിയതായി കഴിഞ്ഞ ബുധനാഴ്ച ബെയ്ലിൻ അറിയിച്ചു. എന്നാൽ, ശനിയാഴ്ച വിളിച്ച് ക്ഷമ ചോദിച്ചു. തിരികെ വരാൻ നിർബന്ധിച്ചു. തിങ്കളാഴ്ച ഓഫീസിൽ എത്തിയെങ്കിലും ഇയാളോട് സംസാരിക്കാനായില്ല. ഇന്നലെ, തന്നെ പുറത്താക്കാനുള്ള കാരണം ചോദിച്ചതോടെ മുഖത്ത് തുരുതുരാ മർദ്ദിക്കുകയായിരുന്നു.

പൊലീസിനെ തടഞ്ഞ്

അഭിഭാഷകർ

സംഭവമറിഞ്ഞ് ബെയ് ലിനെ കസ്റ്റഡിയിലെടുക്കാൻ എത്തിയ പൊലീസ് സംഘത്തെ ബാർ അസോസിയേഷൻ സെക്രട്ടറി വള്ളക്കടവ് മുരളീധരന്റെ നേതൃത്വത്തിൽ ഒരു സംഘം അഭിഭാഷകർ തടഞ്ഞതായി ആരോപണം. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനുശേഷമേ കസ്റ്റഡിയിൽ എടുക്കാൻ പാടുള്ളൂ എന്നായിരുന്നു നിലപാട്. ഇതോടെ പൊലീസുകാർ മടങ്ങി. അതിനിടെയാണ് ബെയ് ലിൻ ദാസ് മുങ്ങിയത്. പൊലീസിനെ തടഞ്ഞ അഭിഭാഷകർ പ്രതിക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കിയെന്ന് ശ്യാമിലിയുടെ ബന്ധുക്കൾ ആരോപിച്ചു. 