ഒറ്റപ്പെടുത്തലിനോട് ശ്യാമിലി, കാലുകൊണ്ട് സ്വയം തൊഴിച്ചതല്ല

Sunday 18 May 2025 12:58 AM IST

തിരുവനന്തപുരം: 'സഹപ്രവർത്തകർ എന്റെ കൂടെ നിൽക്കില്ലെന്ന് ഉറപ്പായി. പലരും തെറ്റായ പ്രചാരണം തുടരുന്നു. എനിക്ക് സംഭവിച്ചതിന്റെ തെളിവ് മുഖത്തുണ്ട്. പക്ഷേ, കാലുകൊണ്ട് സ്വയം ഞാൻ മുഖത്തടിച്ചതുപോലെയാണ് പലരുടെയും അഭിപ്രായം. നാളെ നിങ്ങളുടെ മക്കൾക്കോ സഹോദരിമാർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ...

സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിന്റെ ക്രൂര മർദ്ദനത്തിനിരയായ ശ്യാമിലി, തന്നെ ഒറ്റപ്പെടുത്തുന്നതിൽ മനം നൊന്ത് ബാർ അസോസിയേഷന് അയച്ച ഓഡിയോ സന്ദേശമാണിത്. ഇതുവരെ ബാർ അസോസിയേഷനോ സെക്രട്ടറിക്കോ എതിരായി സത്യസന്ധമല്ലാത്ത യാതൊരു കാര്യവും പറഞ്ഞിട്ടില്ലെന്ന് ശ്യാമിലി ആവർത്തിക്കുന്നു. സഹപ്രവർത്തകർ കൂടെയില്ലെങ്കിലും കേരള ജനത ഒപ്പമുണ്ട്. മാദ്ധ്യമങ്ങളാണ് സഹായിക്കുന്നതെങ്കിൽ അവർക്കൊപ്പമാണ്. കൊടികുത്തി വാഴുന്ന സീനിയറായാലും ഇനി തന്നെ തൊടാൻ കഴിയില്ലെന്നും ശ്യാമിലിയുടെ സന്ദേശത്തിൽ പറയുന്നു.

അതേസമയം, ഓഡിയോ സന്ദേശം എങ്ങനെ പുറത്തായെന്ന് അറിയില്ലെന്ന് ശ്യാമിലി മാദ്ധ്യമങ്ങളോട് പറഞ്ഞു. ബാർ അസോസിയേഷനിലെ മുഴുവൻ പേരെയും ഉദ്ദേശിച്ചിട്ടില്ല. പലരും തനിക്കു വേണ്ടി സംസാരിക്കുന്നുണ്ട്. അതിന് നന്ദിയുണ്ടെന്നും അവ‌ർ പറഞ്ഞു.

ജാമ്യത്തിൽ വിധി നാളെ; ബെയ് ലിൻദാസ് റിമാൻഡിൽ തുടരും

 ജൂനിയർ അഭിഭാഷക ജെ.വി. ശ്യാമിലിയെ മർദ്ദിച്ച സംഭവത്തിലെ പ്രതി ബെയ് ലിൻദാസിന്റെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും.  ഒന്നാംക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ഇരുവിഭാഗങ്ങളുടെയും വാദങ്ങൾ വിശദമായി കേട്ടു. പരാതിക്കാരിയാണ് പ്രകോപനമുണ്ടാക്കിയതെന്ന വാദം പ്രതിഭാഗം ആവർത്തിച്ചു. സഹപ്രവർത്തകരായ ജൂനിയർ അഭിഭാഷകമാർ തമ്മിൽ വക്കീൽ ഓഫീസിൽ വച്ചുണ്ടായ തർക്കത്തിൽ ബെയ ്ലിൻ ഇടപെടുകയായിരുന്നുവെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. ശ്യാമിലിയാണ് ആദ്യം പ്രകോപനമുണ്ടാക്കിയത്. ബോധപൂർവമായ ആക്രമണമുണ്ടായിട്ടില്ല. ഇതിൽ ലൈംഗിക ഉദ്ദേശമോ സ്ത്രീത്വത്തെ അപമാനിക്കലോ ഇല്ലെന്നും പ്രതിഭാഗം വാദിച്ചു.  പ്രോസിക്യൂഷൻ ജാമ്യ ഹർജിയെ ശക്തമായി എതിർത്തു. സ്ത്രീത്വത്തെ അപമാനിച്ച സംഭവം ഗൗരവമുള്ളത് തന്നെയാണെന്ന് പ്രോസിക്യൂഷൻ ആവർത്തിച്ചു.  തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെയും ഇരയെയും സ്വാധീനിക്കാനും സാദ്ധ്യതയുണ്ടെന്നും  ചൂണ്ടിക്കാട്ടി.