ഡ്രൈവിംഗിനിടെ കോപം വേണ്ട; ലൈസൻസ്  പോകും

Sunday 18 May 2025 4:59 AM IST

തിരുവനന്തപുരം: ഹോണടിച്ചാലോ, സൈഡ് കൊടുക്കാൻ വൈകിയാലോ മതി. ഓവർടേക്ക്ചെയ്ത് അസഭ്യം പറയും. വാഹനം കുറുകേപിടിച്ച് തടഞ്ഞിടും. പിന്നെ ബഹളമായി, കൈയേറ്റമായി.വാഹനമോടിക്കുമ്പോൾ പെട്ടെന്ന് പ്രകോപിതകരാകുന്നവർ സൃഷ്ടിക്കുന്ന പ്രശ്നം ചെറുതല്ല. 'റോഡ് റേജ് " എന്നാണ് ഈ മാനസികാവസ്ഥയ്ക്ക് പറയുന്നത്. ഇത്തരക്കാരെ നിലയ്ക്കുനിറുത്താൻ മോട്ടോർ വാഹനവകുപ്പ് ഇറങ്ങുന്നു. ലൈസൻസ് റദ്ദാക്കാനാണ് തീരുമാനം. നെടുമ്പാശേരിയിൽ റോഡിലെ തർക്കത്തിനിടെ സി.ഐ.എസ്.എഫുകാർ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര നടപടി. ഡ്രൈവിംഗിനിടെ നിസാര കാര്യങ്ങളിൽപ്പോലും പ്രകോപിതരാകുന്നവർ തമ്മിൽ റോഡ് തടഞ്ഞ് വഴക്കിടുന്നത് നിത്യസംഭവമാണ്. തർക്കം ഗതാഗതതടസം ഉണ്ടാക്കിയാൽ ലൈസൻസ് നിശ്ചിത ദിവസത്തേക്ക് സസ്പെൻഡ് ചെയ്യും. ഗുരുതരമായ അപകടം, ജീവഹാനി എന്നിവ ഇതു കാരണമുണ്ടായാൽ കുറ്റക്കാരുടെ ലൈസൻസ് റദ്ദ് ചെയ്യും.

റോഡ് റേജ് വാഹനമോടിക്കുന്നവർ പ്രകടിപ്പിക്കുന്ന ആക്രമണാത്മക പെരുമാറ്റമാണ് റോഡ് റേജ്. അത് പ്രകടിപ്പിക്കുന്നത് പലവിധത്തിലാണ്. മറ്റ് ഡ്രൈവർമാരെയോ, കാൽനട യാത്രക്കാരെയോ, സൈക്കിൾ യാത്രക്കാരെയോ ഭീഷണിപ്പെടുത്തും. അവരെ വിരട്ടാനായി അപകടകരമായി ഡ്രൈവ് ചെയ്യും. അശ്ളീല  ആംഗ്യങ്ങൾ കാണിക്കും. തുടർച്ചയായി ഹോൺ മുഴക്കും. വാഹനം ചേർത്ത് ഉരസും. മുന്നിൽക്കയറി സൈഡ് തരാതെ സാവധാനം വാഹനമോടിക്കും.