എഴുകോണിൽ ഇനി ഉയരും ക്രിക്കറ്റ് ആരവം

Sunday 25 May 2025 1:20 AM IST
എഴുകോൺ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ രൂപരേഖ

കൊല്ലം: കേരള ക്രിക്കറ്റ് അസോസിയേഷന് കീഴിൽ കൊല്ലം എഴുകോണിൽ അന്തരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. പത്ത് ഏക്കർ വിസ്തൃതിയിൽ കെ.സി.എയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് സ്റ്റേഡിയം ഒരുങ്ങുന്നത്. 56 കോടി രൂപ ആകെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ 21 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുക. കെ.സി.എ ആദ്യമായി നിർമ്മിക്കുന്ന ഗ്രീൻ റേറ്റിംഗ് ഫോർ ഇൻഗ്രേറ്റഡ് ഹാബിറ്റാറ്റ് അസസ്‌മെന്റ് (ഗ്രിഹ) അംഗീകൃത സ്റ്റേഡിയം കൂടിയാണ് എഴുകോണിലേത്. 2026 അവസാനത്തോടെ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിക്കും.

ആഭ്യന്തര മത്സരങ്ങൾക്ക് വേദിയാകും  ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾക്ക് ഭാവിയിൽ വേദിയാകും

 2015-16 കാലയളവിൽ കെ.സി.എ ഏറ്റെടുത്ത സ്ഥലം

 തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 60 കിലോ മീറ്റർ അകലെ

 150 മീറ്റർ വ്യാസമുള്ള ഗ്രൗണ്ട്

 ഡ്രസിംഗ് റൂം ഉൾപ്പെടുന്ന ആധുനിക പവലിയൻ

 ഓപ്പൺ എയർ ആംഫി തീയേറ്റർ മാതൃകയിൽ ഗാലറി

 മികച്ച സൗകര്യങ്ങളുള്ള ഓഫീസ് ബ്ലോക്ക്

 ഔട്ട് ഡോർ നെറ്റ് പ്രാക്ടീസ് സൗകര്യം

 ഏത് കാലാവസ്ഥയിലും പരിശീലനം നടത്താവുന്ന ഇൻഡോർ പ്രാക്ടീസ് സംവിധാനം

 അത്യാധുനിക ജിംനേഷ്യം, വിശാലമായ കാർ പാർക്കിംഗ്

നിർമ്മാണ ഉദ്ഘാടനം ഇന്ന്

ജില്ലയിലെ കായിക ഭൂപടത്തിൽ വൻ മാറ്റങ്ങൾ കൊണ്ടുവരുന്ന സ്റ്റേഡിയം നിർമ്മാണത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. മന്ത്രി ജെ.ചിഞ്ചുറാണി, കൊടിക്കുന്നിൽ സുരേഷ് എം.പി, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ്.എസ്.കുമാർ എന്നിവർ പങ്കെടുക്കും.

സ്റ്റേഡിയത്തിൽ മഴവെള്ള സംഭരണി ഒരുക്കും. കൂടാതെ, സമീപത്തെ നീർച്ചാലുകളുടെയും മരങ്ങളുടെയും സംരക്ഷണം ഉറപ്പാക്കിയാണ് നിർമ്മാണം.

കെ.സി.എ അധികൃതർ