കാപ്പ ചുമത്തി ജയിലിലടച്ചു

Tuesday 17 June 2025 12:21 AM IST
വിഷ്ണു

അങ്കമാലി: തുറവൂർ പുല്ലാനിയിൽ ചാലാക്ക വീട്ടിൽ വിഷ്ണുവിനെ (പുല്ലാനി വിഷ്ണു, 34) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. റൂറൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. അങ്കമാലി, കാലടി, നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, കവർച്ച, അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. 2025 ഏപ്രിലിൽ തുറവൂർ യോർദ്ദനാപുരത്ത് വീട്ടിൽ അതിക്രമിച്ച് കയറി വധശ്രമം നടത്തിയതിന് അങ്കമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്. അങ്കമാലി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ. രമേഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ കെ.എ. പോളച്ചൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.ജെ. ബിന്ദു , സിവിൽ പൊലീസ് ഓഫീസർമാരായ വിഷ്ണു സുരേന്ദ്രൻ, സി.ആർ. രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.