ശമ്പളപരിഷ്കരണ കുടിശിക അനുവദിച്ചു

Friday 20 June 2025 12:00 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകളിലെ എസ്.എൽ.ആർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കുടിശികയുടെ രണ്ട് ഗഡു അനുവദിച്ചു. ഇവരുടെ ശമ്പളം 01.07.2019 പ്രാബല്യത്തിൽ പരിഷ്‌കരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ശമ്പള പരിഷ്‌കരണ കുടിശിക അനുവദിച്ചിരുന്നില്ല.

സർക്കാർ ജീവനക്കാരുടെ പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന്റെ രണ്ട് ഗഡു കുടിശ്ശിക അനുവദിച്ചുകൊണ്ട് മാർച്ച് 29ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനെ തുടർന്നാണ് എസ്.എൽ.ആർ ജീവനക്കാർക്കും ശമ്പള പരിഷ്‌കരണ കുടിശിക കൊടുക്കാൻ തീരുമാനിച്ചത്.

നിർദ്ധന സ്ത്രീകൾക്ക് ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലൂടെ സഹായം

തിരുവനന്തപുരം: മുസ്ലീം,ക്രിസ്ത്യൻ,ബുദ്ധ,സിഖ്,പാഴ്സി,ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിധവകൾ/വിവാഹബന്ധം വേർപെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്ക് 'ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ' പദ്ധതിയിലൂടെ ധനസഹായം നൽകുന്നു. ശരിയായ ജനലുകൾ/വാതിലുകൾ/മേൽക്കൂര/ഫ്‌ളോറിംഗ്/ഫിനിഷിംഗ്/പ്ലംബിംഗ്/ സാനിട്ടേഷൻ/ഇലക്ട്രിഫിക്കേഷൻ എന്നിവയുടെ അറ്റകുറ്റപ്പണിക്കാണ് ധനസഹായം. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള വീടായിരിക്കണം. ഒരു വീടിന് 50,000 രൂപയാണ് ധനസഹായം. തുക തിരിച്ചടയ്ക്കേണ്ടതില്ല. വീടിന്റെ പരമാവധി വിസ്തീർണ്ണം 1200 സ്‌ക്വ.ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. അപേക്ഷക അല്ലെങ്കിൽ മക്കൾ,ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ,ബി.പി.എൽ കുടുംബം,പെൺകുട്ടികൾ മാത്രമുള്ള/ മക്കളില്ലാത്ത അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന. സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽനിന്ന് സ്ഥിരവരുമാനമുള്ള മക്കളുള്ളവർ, കഴിഞ്ഞ 10 വർഷത്തിനിടെ ഭവനനിർമ്മാണത്തിന് സഹായം ലഭിച്ചവർ എന്നിവർ അപേക്ഷിക്കേണ്ടതില്ല. വകുപ്പ് പ്രത്യേകം തയാറാക്കിയ ഫോമിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്ന വീടിന്റെ 2025-26സാമ്പത്തികവർഷത്തെ ഭൂമിയുടെ കരമൊടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻകാർഡിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം. ഒപ്പം, കഴിഞ്ഞ 10 വർഷത്തിനിടെ വീട് പുനരുദ്ധാരണത്തിനോ ഭവനനിർമ്മാണത്തിനോ ധനസഹായം ലഭിച്ചിട്ടില്ലെന്ന തദ്ദേശ സ്ഥാപനത്തിന്റെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ നൽകുന്ന സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം ഹാജരാക്കണം. പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകൾ സഹിതം അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് വിലാസത്തിലോ അപേക്ഷിക്കാം. അപേക്ഷാഫോറം www.minoritywelfare.kerala.gov.in ൽ. അവസാന തീയതി ജൂലായ് 31.