സർക്കാരിന് നാണക്കേടായി കണ്ണൂർ ജയിൽ ചാട്ടം
കണ്ണൂർ: കേരളത്തിലെ പഴക്കമേറിയതും മുഖ്യതടവറകളിലൊന്നുമായ കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ വീഴ്ച ആഭ്യന്തര വകുപ്പിന് നാണക്കേടായി. 1869ൽ സ്ഥാപിതമായ ജയിലിന് ഏകദേശം 70 ഏക്കറോളം വിസ്തൃതിയുണ്ട്. 35 ഏക്കറോളം ചുറ്റുമതിൽ കെട്ടി തിരിച്ച് തടവുകാരെ പാർപ്പിച്ചിരിക്കുന്നു.കണ്ണൂർ ജയിലിൽ ഉൾക്കൊളളാവുന്ന തടവുകാരുടെ എണ്ണം, 948 ആണ്. നിലവിൽ 1113 പേരുണ്ട് . ആനുപാതികമായി ജീവനക്കാരില്ലെന്ന പരാതി നേരത്തേയുണ്ട്. പത്ത് ബ്ലോക്കുകളുണ്ട്. ഗോവിന്ദച്ചാമി ഉണ്ടായിരുന്നത് അതിസുരക്ഷാ ബ്ലോക്കായ പത്തിൽ. 68 സെല്ലുകളാണ് ഇവിടെയുള്ളത്. ചിലതിൽ രണ്ടു തടവുകാർ ചിലതിൽ ഒരു തടവുകാരൻ മാത്രം. ഗോവിന്ദച്ചാമിയെ നിരീക്ഷിക്കാൻ കൂടിയാണ് ആ സെല്ലിൽ ഒരാളെ കൂടി താമസിപ്പിച്ചിരുന്നത്. അതിസുരക്ഷാ ജയിലിനെ മറ്റ് ഭാഗത്ത് നിന്ന് വേർതിരിക്കുന്ന ചെറുമതിലുണ്ട്.അത് ചാടിയ ഗോവിന്ദച്ചാമി പുറത്തെത്തിയത് പകർച്ചവ്യാധിയുളള തടവുകാരെ പാർപ്പിക്കുന്ന ഭാഗം വഴിയാണ്.
ജനം ജാഗ്രതയോടെ പ്രവർത്തിച്ചു: കമ്മിഷണർ